തിരുവനന്തപുരം: അധ്യാപികയിൽ നിന്നുണ്ടായ നിരന്തര ജാതി പീഡനത്തെ തുടർന്ന് നേമം വിക്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരി ദലിത് വിദ്യാർഥിനി ആരതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ സമഗ്രാന്വേഷണം പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്.
ആരതിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും അധ്യാപികക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആരതിയുടെ വീട് സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. അധ്യാപികയെ സംരക്ഷിക്കാൻ സ്കൂൾ മാനേജ്മെന്റും പൊലീസും ഒത്തുകളിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം, സെക്രട്ടറി ഗോപു തോന്നക്കൽ, ജില്ല പ്രസിഡന്റ് അംജദ് കണിയാപുരം, ജില്ല സെക്രട്ടറി ഫൈസൽ എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.