നാലംഗസംഘം വീടാക്രമിച്ചു; ഗർഭിണിയായ യുവതിക്കുൾപ്പെടെ മർദനമേറ്റു

അമ്പലപ്പുഴ: നാലംഗസംഘം വീടാക്രമിച്ച് ഗർഭിണിയായ യുവതി ഉൾപ്പെടെ വീട്ടിലുള്ളവരെ മർദിച്ചതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് 13ാം വാർഡിൽ പ്രണവിയ, എസ്.എം.സി കോളനിയിൽ വിമുക്തഭടൻ രാധാകൃഷ്ണൻ (65) ഭാര്യ റിട്ട. ഹെഡ് നഴ്‌സ് പ്രീതകുമാരി (56) മകൾ പ്രീനുരാജ് (28) എന്നിവർക്കാണ് മർദനമേറ്റത്.വെള്ളിയാഴ്ച വൈകീട്ട് 7.30ഓടെ ഇന്നോവയിലെത്തിയ സംഘം രാധാകൃഷ്ണന്റെ വീടിന്റെ ജനൽച്ചില്ലുകൾ തല്ലിത്തകർത്തു.

ബഹളംകേട്ട് പുറത്തിറങ്ങിയ രാധാകൃഷ്ണനെ സംഘം മർദിക്കുന്നതുകണ്ട് ഓടിയെത്തിയ ഭാര്യക്കും ഗർഭിണിയായ മകൾക്കും മർദനമേറ്റു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും സംഘം വാഹനത്തിൽ കടന്നുകളഞ്ഞു. നാട്ടുകാരാണ് പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. വിവരം പൊലീസിൽ അറിയിക്കാൻ പോയ പ്രീനുരാജിന്റെസുഹൃത്ത് സഞ്ചരിച്ച കാറിനുനേരെയും ആക്രമണമുണ്ടായി. അക്രമത്തിൽ കാറിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു.

മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറോടെ രാധാകൃഷ്ണന്റെ മകൻ പ്രണവ് രാജിന് ആലപ്പുഴയിൽവെച്ച് മർദനമേറ്റിരുന്നു. സുഹൃത്തിനോടൊപ്പം സ്‌കൂട്ടറിൽ പോകുന്നതിനിടെ പിന്നാലെവന്ന കാർ ഇടിപ്പിച്ച് നിർത്താതെപോയി. കാറിനെ പിന്തുടർന്നെത്തിയ പ്രണവ് രാജും കാർ ഓടിച്ചിരുന്ന ആളുമായി വാക്കേറ്റം ഉണ്ടാവുകയും പ്രണവ് രാജിന് മർദനമേൽക്കുകയും ചെയ്തിരുന്നു.

പരിക്കേറ്റ പ്രണവ് രാജിനെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനുശേഷമാണ് വീടിനുനേരെ അക്രമം ഉണ്ടാകുന്നത്. നാലുപേർക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. കാറിനുനേരെയുണ്ടായ അക്രമത്തിൽ അമ്പലപ്പുഴ പൊലീസിലും പരാതിനൽകി.

News Summary - gang of four broke into the house; A pregnant woman was also beaten up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT