ചെങ്ങന്നൂർ (ആലപ്പുഴ): പമ്പ നദിക്കരയിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി പത്തനംതിട്ട ജില്ല ഭരണകൂടം. മഴ ശക്തമായി തുടരുകയാണെങ്കിൽ വെള്ളിയാഴ്ച രാത്രി ഏഴ് മുതൽ മൂഴിയാർ അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ 30 സെൻറി മീറ്റർ ഉയർത്തി 51.36 ക്യൂ മെക്സ് നിരക്കിൽ ജലം കക്കാട്ട് ആറ്റിലേക്ക് ഒഴുക്കും.
പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ നഗരസഭ, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെറുതന, മാന്നാർ, ചെന്നിത്തല-തൃപ്പെരുംന്തുറ, വീയപുരം, കുമാരപുരം, എടത്വാ നിവാസികൾ ജാഗ്രത പുലർത്തണം. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ല കലക്ടർ അറിയിച്ചു.
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴയുള്ളതിനാൽ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിട്ടാൽ ആങ്ങമൂഴി, സീതത്തോട് വരെയുളള പ്രദേശങ്ങളിൽ 50 സെ.മീ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. കക്കാട്ടാറിെൻറയും പമ്പയാറിെൻറയും തീരത്ത് താമസിക്കുന്ന ആളുകളും ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.