െകാച്ചി: ഇന്ത്യയിൽ കോവിഡ് പരക്കാൻ തബ്ലീഗ് സമ്മേളനം കാരണമായെന്ന അസത്യ പ്രചാരണം കേരള പബ്ലിക് സർവിസ് കമീഷെൻറ ബുള്ളറ്റിനിൽ ആവർത്തിക്കാനിടയായ സംഭവത്തിൽ േകസെടുക്കണമെന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ഇസ്ലാമിനെയും വിശ്വാസികെളയും അവഹേളിക്കുംവിധം സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനംതന്നെ കുറ്റകൃത്യം ചെയ്തിട്ടും നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് തിരുവനന്തപുരം ജില്ല സെക്രട്ടറി നബീൽ നസീർ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനു ശിവരാമൻ പരിഗണിച്ചത്.
ഏപ്രിൽ 15ന് ബുള്ളറ്റിൻ ഇ-പതിപ്പിൽ പ്രസിദ്ധീകരിച്ച പരാമർശം ഉടൻ നീക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിെര നടപടി സ്വീകരിക്കുകയും ചെയ്തതായി പി.എസ്.സി വിശദീകരണം നൽകിയിരുന്നു. മതേതരത്വം തകർക്കാൻ മനഃപൂർവം ശ്രമിച്ചിട്ടില്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ, കുറ്റകൃത്യം നടന്നതായി പി.എസ്.സി സമ്മതിക്കുന്നുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ശിക്ഷനടപടിയുടെ ഭാഗമായ സ്ഥലംമാറ്റം നടപ്പായിട്ടില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.