തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗ കേസ് പരിഗണിക്കവെ ലോകായുക്തയെ ചൊടിപ്പിച്ചത് ‘ഇഫ്താർ വിവാദം’. മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ റഷീദും പങ്കെടുത്തത് വിവാദമായതും ഹരജിക്കാരൻ പരസ്യവിമർശനം നടത്തിയതുമാണ് അവരെ ചൊടിപ്പിച്ചത്.
ലോകായുക്തയുടെ പരസ്യവിമർശനത്തോടെ ഈ സംവിധാനത്തിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടെന്ന നിലപാടിലാണ് പരാതിക്കാരനായ ആർ.എസ്. ശശികുമാർ. വിധി എന്തായാലും ഹൈകോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.
ലോകായുക്ത പരാമർശങ്ങൾ ഉൾപ്പെടെ ഹൈകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ശശികുമാർ ഒരുങ്ങുന്നത്. കേസ് ഫുൾബെഞ്ച് പരിഗണിക്കുമെന്നായിരുന്നു വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനു ശേഷം ലോകായുക്ത ഉത്തരവ്. മൂന്നംഗ ബെഞ്ച് കേസ് ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് ശശികുമാർ റിവ്യൂഹരജിയുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.