സപ്ലൈകോ വിപണിയിൽ പഞ്ചസാര എത്താതായിട്ട് ഒരു വർഷം

പാലക്കാട്: സൈപ്ലകോ വിപണികളിൽനിന്ന് പഞ്ചസാര കളംവിട്ടിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം ഓണത്തിനാണ് സൈപ്ലകോ മാർക്കറ്റിലൂടെയും റേഷൻ കടകളിലൂടെയും അവസാനമായി വിതരണം ചെയ്തത്. ഇടനിലക്കാരെ ഒഴിവാക്കി മില്ലുകളിൽനിന്ന് നേരിട്ടാണ് സൈപ്ലകോയിലേക്ക് പഞ്ചസാര എത്തിച്ചിരുന്നത്.

മില്ലുകളിൽ മുൻകൂർ പണം നൽകിയാലേ പഞ്ചസാര കിട്ടൂ. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പണം നൽകുന്നതിൽ വീഴ്ച വന്നതിനാലാണ് മില്ലുകൾ വിതരണം നിർത്തിയത്. പഞ്ചസാര വ്യാപാരികൾക്ക് കുടിശ്ശിക നൽകാത്തതിനാൽ വിതരണക്കാർ ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു.

സപ്ലൈകോക്ക് അർഹമായ പണം സർക്കാറിൽനിന്ന് ലഭിച്ചാലും ഓണത്തിനുമുമ്പ് പഞ്ചസാര എത്തിക്കാൻ കഴിയുമോയെന്ന് ഉറപ്പില്ല. പൊതുവിപണിയിൽ പഞ്ചസാരക്ക് 45 രൂപ വിലയുള്ളപ്പോൾ സപ്ലൈകോയിൽ 28 രൂപക്കാണ് നൽകിയിരുന്നത്.

കൃത്യമായി പണം ലഭിക്കാത്തതിനാൽ ഹിന്ദുസ്‍ഥാൻ ലീവറിനെപോലുള്ള സബ്സിഡി ഇതര ബ്രാൻഡഡ് സാധനങ്ങളുടെ വിതരണക്കാരും സൈപ്ലകോയെ കൈയൊഴിഞ്ഞിരിക്കുകയാണ്. റേഷൻ കടകളിലൂടെ ബി.പി.എൽ കാർഡ് ഉടമകൾക്ക് നൽകിയിരുന്ന പഞ്ചസാരയും വിതരണം ചെയ്തിട്ടില്ല.

Tags:    
News Summary - It has been a year since the supplyco has not reached the sugar market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.