ബാലികയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവും 1.15 ലക്ഷം രൂപ പിഴയും

തളിപ്പറമ്പ്: എട്ടു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ യുവാവിന് 83 വർഷം തടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുളിങ്ങോം പാലാന്തടം സ്വദേശി കാണിക്കാരൻ രമേശനെ (32) ആണ് ശിക്ഷിച്ചത്.

ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ഏപ്രിൽ മാസമാണ് കേസിനാസ്പദമായ സംഭവം. പ്രതി കാണിക്കാരൻ രമേശൻ താമസിക്കുന്ന വീട്ടിൽവെച്ച് എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. പ്രതിയെ 2018 മേയ് അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങോം എസ്.ഐയായിരുന്ന എം.എൻ. ബിജോയിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

അഞ്ചോളം വകുപ്പുകളിലായാണ് പ്രതിക്ക് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് തടവും പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾജോസ് ഹാജരായി.

Tags:    
News Summary - Kannur youth sentenced to 83 years in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.