കോളനി പേരുമാറ്റം നടപ്പാക്കുന്നതിൽ തർക്കമുണ്ട് -മന്ത്രി ഒ.ആർ. കേളു

കാസർകോട്: എസ്.സി, എസ്.ടി, കോളനികളുടെ പേരുമാറ്റുന്നതിൽ തർക്കവും പ്രശ്നങ്ങളുമുണ്ടെന്ന് പട്ടികജാതി, പട്ടികവർഗ വികസന, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. വാർത്ത സമ്മേളനത്തിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഈ സാമൂഹിക വിഭാഗങ്ങൾക്കിടയിൽതന്നെ ഇതുസംബന്ധിച്ച തർക്കമുണ്ട്. അവരുടെ പൈതൃകത്തിന് എതിരാണെന്ന് തോന്നലുണ്ട്. അതിനുപുറമെ കേന്ദ്ര ആനുകൂല്യങ്ങൾ വേണമെങ്കിൽ കോളനി എന്ന പേരുതന്നെ വേണം.

അതുകൊണ്ട് കേന്ദ്ര തീരുമാനം കൂടിയുണ്ടായാൽ മാത്രമേ പേരുമാറ്റം പൂർണ അർഥത്തിൽ നടപ്പാക്കാനാകുവെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളിൽ 80 ശതമാനം പേർക്ക് 2022-23, 2023 -24 വർഷത്തെയും ഇ-ഗ്രാന്റ് ലഭ്യമാക്കിയിട്ടുണ്ട്. 2024 -25 വർഷത്തെ ഇ -ഗ്രാൻ്റ് വിതരണം ആരംഭിച്ചിട്ടില്ല.

അവശേഷിക്കുന്ന കുട്ടികൾക്ക് ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ കൊഴിഞ്ഞു പോകുന്നത് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

News Summary - Colony name change - Minister O.R Kelu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.