മൊഗ്രാലിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്ന മയിൽ

ദേശീയപക്ഷിയെ സംരക്ഷിക്കാനാളില്ല

മൊഗ്രാൽ: രാജ്യത്തിന്റെ ദേശീയപക്ഷിയായ മയിലുകളുടെ സഞ്ചാരം റെയിൽവേ ട്രാക്കിലൂടെ. ഇരുഭാഗത്തുനിന്ന് വരുന്ന ട്രെയിനുകൾക്കടിയിൽപെട്ട് ദിവസേന മയിലുകൾ ചത്തൊടുങ്ങുന്നത് മൊഗ്രാലിൽ നൊമ്പരക്കാഴ്ചയാകുന്നു. മൊഗ്രാൽ കൊപ്പളം മുതൽ നാങ്കിവരെ ഒരാഴ്ചക്കിടെ അഞ്ചോളം മയിലുകളാണ് ഇത്തരത്തിൽ ട്രെയിനിടിച്ച് ചത്തൊടുങ്ങിയത്. നേരത്തേയും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. മുൻകാലങ്ങളിലൊന്നുമില്ലാത്തവിധമാണ് മയിലുകൾ കൂട്ടത്തോടെ റെയിൽവേ ട്രാക്കിലൂടെ സഞ്ചരിക്കാൻ തുടങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു.

1963ലാണ് മയിലിനെ ദേശീയ പക്ഷിയായി തിരഞ്ഞെടുത്തത്. ദേശീയപക്ഷികൾക്ക് ഇങ്ങനെ സംഭവിക്കുന്നതിൽ നാട്ടുകാർ അതിദുഃഖിതരാണ്. മയിലുകളെ സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Tags:    
News Summary - There is no time to protect the national bird

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.