തിരുവനന്തപുരം: ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി, പുതിയ കാറുകൾ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ബജറ്റിലൂ ടെ പ്രഖ്യാപിച്ച ദിവസംതന്നെ എട്ട് പുതിയ കാർ വാങ്ങാൻ നിർദേശവുമായി ധനവകുപ്പ്. ബജറ്റിനൊപ്പം സഭയിൽ സമർപ്പിച്ച നടപ്പ് വർഷത്തെ ഉപധനാഭ്യർഥനയിലാണ് ഇൗ നിർദേശം.
എന്നാൽ ഉപധനാഭ്യർഥന എട്ട് പുതിയ കാർ വാങ്ങാനാണ് തുക നീക്കിെവക്കുന്നത്. ഡൽഹി കേരള ഹൗസ്, ജി.എസ്.ടി കമീഷണർ, ലാൻഡ് റവന്യൂ േജായൻറ് കമീഷണർ, മരാമത്ത് കോട്ടയം എക്സിക്യൂട്ടിവ് എൻജിനീയർ, ശാസ്ത്ര സാേങ്കതിക കൗൺസിൽ വൈസ് പ്രസിഡൻറ്, നഗരകാര്യ ഡയറക്ടർ, ആലപ്പുഴ വ്യവസായ ൈട്രബ്യൂണൽ, തദ്ദേശ ഒാംബുഡ്സ്മാൻ എന്നിവർക്കാണ് പുതിയ കാർ. ഒരു കാർ ഇന്നോവ ക്രിസ്റ്റ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ടോക്കൺ ആയി തുകയും അനുവദിച്ചു. കൂടുതൽ പണം വേണ്ടിവന്നാൽ അനുവദിക്കും. മുമ്പുതന്നെ ഇൗ വാഹനങ്ങൾ വാങ്ങാൻ തീരുമാനിെച്ചന്നും അനുമതി തേടുക മാത്രമാണ് ഇപ്പോൾ ഉണ്ടായതെന്നുമാണ് ധനവകുപ്പ് വിശദീകരിക്കുന്നത്.
പുതിയ കാർ വാങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവുണ്ട്. ഇത് കർശനമായി നടപ്പാക്കുമെന്നാണ് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പറഞ്ഞത്. കാർ വാങ്ങുന്നതിന് പകരം മാസവാടകക്ക് എടുക്കുകയാണ് സർക്കാർനയമെന്നും കേന്ദ്ര സർക്കാർ സ്ഥാപനമായ ഇ.ഇ.എസ്.എല്ലുമായി കരാറുണ്ടാക്കി ഇലക്ട്രിക് കാർ വാടകക്ക് എടുത്താൽ 1000 വണ്ടിക്ക് 7.5 കോടി രൂപയെങ്കിലും ലാഭിക്കാനാകുമെന്നും ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.