കോടിയേരിയെ വിദഗ്ധ ചികിത്സക്കായി ചെന്നൈയിലെത്തിച്ചു

തിരുവനന്തപുരം: ആരോഗ്യപ്രശ്നം കാരണം സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞ പോളിറ്റ് ബ്യൂറോം അംഗം കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചു. ഭാര്യ വിനോദിനി ബാലകൃഷ്ണനും മകൻ ബിനീഷ് കോടിയേരിയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഒപ്പമുണ്ട്.

രാവിലെ പത്തരയോടെ എ.കെ.ജി സെന്‍ററിന് തൊട്ടടുത്തുള്ള താമസസ്ഥലത്തുനിന്ന് ആംബുലൻസിലാണ് വിമാനത്താവളത്തിലേക്ക് പോയത്. തുടർന്ന് പതിനൊന്നരയോടെ പ്രത്യേക എയർ ആംബുലൻസിൽ ചെന്നൈയിലേക്ക്.

കോടിയേരിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളുമെത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മന്ത്രി കെ.എൻ. ബാലഗോപാൽ, എ.കെ. ബാലൻ, പി. ജയരാജൻ, എം. വിജയകുമാർ, ടി.പി. രാമകൃഷ്ണൻ തുടങ്ങിയവരും കോടിയേരിയെ സന്ദർശിച്ചു. അപ്പോളോയിൽനിന്നുള്ള മെഡിക്കൽ സംഘം ഞായറാഴ്ച തലസ്ഥാനത്തെത്തിയിരുന്നു.

Tags:    
News Summary - Kodiyeri Balakrishnan brought to Chennai for expert treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.