ആലപ്പുഴ: കൊലക്കു പകരം കൊല എന്നത് സി.പി.എം നയമല്ലെന്നും ചില സാമുദായിക നേതാക്കളുടെ മാടമ്പിത്തരം പാർട്ടിയോട് വേണ്ടെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ക ോൺഗ്രസ് അധികാരത്തിൽ വന്നാൽ ബാബരി മസ്ജിദ് തകർത്ത സ്ഥാനത്ത് രാമക്ഷേത്രം പണി യുമെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിെൻറ പ്രഖ്യാപനം കോൺഗ്രസ് നിലപാടാ ണോയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. ലീഗ് ഇത് അംഗീകരിക്കുന്നുണ്ടോ എന്നും വ്യക്തമാക്കണമെന്നും കോടിയേരി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടാണ് എന്നത് മാറണം. പെരിയ കൊലപാതകത്തെ തുടർന്ന് സി.പി.എം സ്വീകരിച്ച നിലപാട് മാതൃകാപരമാണ്. ഈ നിലപാട് പിന്തുടരാൻ മറ്റു രാഷ്ട്രീയ കക്ഷികൾ തയാറുണ്ടോ?
സാമുദായസംഘടന മാടമ്പികളുടെ പിന്നാലെ നടക്കേണ്ട ഗതികേട് പാർട്ടിക്കില്ലെന്നും ചില സമുദായ നേതാക്കളുടെ മാടമ്പിത്തരം മനസ്സിൽവെച്ചാൽ മതിയെന്നും പാർട്ടിയോടു വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സംഘടനയിലെ സാധാരണക്കാർ സി.പി.എമ്മിനൊപ്പമാണ്. പണ്ടുകാലത്തെ തമ്പ്രാക്കൻമാരുടെ നിലപാടാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക്.
അമിത് ഷാ കേരളത്തിൽ വന്ന് പറഞ്ഞ വാക്കുകൾ ശുദ്ധ അസംബന്ധമാണ്. പ്രളയത്തിൽ മുങ്ങിയ കേരളത്തിന് നൽകിയ അരിക്ക് പോലും കേന്ദ്രം പണം വാങ്ങി.
കേരളത്തിനോട് വൈര്യനിര്യാതന സമീപനമാണ് കേന്ദ്രത്തിന്. ആർ.എസ്.എസിനും കോൺഗ്രസിനും ഒരേ നിലപാടാണ്. ചില മാധ്യമ മേധാവികൾ യു.ഡി.എഫ് ഘടകകക്ഷി നേതാക്കളെപോലെയാണ് പ്രവർത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.