തിരുവനന്തപുരം: സ്വന്തം വരുമാനത്തില്‍നിന്ന് ജനുവരിയിലെ ശമ്പളം നൽകി ചരിത്രം തീർത്ത കെ.എസ്.ആർ.ടി.സിയിൽ ഫെബ്രുവരിയിലെ ശമ്പള വിതരണം ഭാഗികം. മാസത്തിലെ അവസാന പ്രവൃത്തി ദിനമായ വ്യാഴാഴ്ചയാണ് ശമ്പളം വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, പൂർണമായി വിതരണം ചെയ്യാനായില്ല.
80 കോടിയാണ് ശമ്പളത്തിന് വേണ്ടത്. 41 കോടി മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് ഇന്ധനക്കമ്പനിക്കുള്ള പണമടയ്ക്കൽ കഴിഞ്ഞദിവസം നിർത്തിയിരുന്നു. ഇതുവഴി ഒമ്പതു കോടിയോളം സമാഹരിച്ചെന്നാണ് വിവരം. സര്‍ക്കാര്‍ സഹായമായ 20 കോടി കൂടി ലഭിച്ചാല്‍ 70 കോടി ശമ്പളമായി നല്‍കാമായിരുന്നു. എന്നാൽ, സർക്കാർ സഹായം അക്കൗണ്ടിലെത്തിയിട്ടില്ല. ശേഷിക്കുന്ന 10 കോടി നേരിട്ട് ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ലാത്ത ബാങ്ക്-, എൽ.െഎ.സി അടവുകളാണ്. ഇത് രണ്ട് വർഷമായി മുടങ്ങിക്കിടക്കുകയാണ്.
വെള്ളിയാഴ്ച രാത്രിയോടെ ശമ്പളവിതരണം പൂര്‍ത്തിയാകുമെന്നാണ് മാനേജ്മെൻറ് വിശദീകരണം. സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ വൈകിയതാണ് തടസ്സമായത്. രണ്ടുവര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സഹായത്തിലാണ് ശമ്പളം നല്‍കുന്നതെന്നും മാനേജ്മെൻറ് കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധിയുെണ്ടങ്കിലും പത്തു മാസമായി ശമ്പളം മുടങ്ങിയിരുന്നില്ല. സുശീൽഖന്ന റിപ്പോർട്ട് പ്രകാരമുള്ള പുനരുദ്ധാരണ നടപടി പുരോഗമിക്കുന്നതിനിടെയാണ് സി.എം.ഡി മാറിയത്. സാമ്പത്തികാസൂത്രണം പുരോഗമിക്കവേയുള്ള തലപ്പത്തെ മാറ്റം സ്ഥാപനത്തെ ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.