തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 201 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ ഗതാഗത മന്ത്രിക്ക് അതൃപ്തി. ഏതെങ്കിലും സാഹചര്യത്തിൽ ജീവനക്കാെര നിലനിർത്താനാകുമോ എന്ന കാര്യം പരിശോധിക്കണമെന്ന് മന്ത്രി തോമസ് ചാണ്ടി കെ.എസ്.ആർ.ടി.സി എം.ഡി രാജമാണിക്യത്തിന് നിർദേശം നൽകി. ഇൗ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രി തോമസ് ചാണ്ടി ശനിയാഴ്ച രാത്രി ഫോണിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ, പിരിച്ചുവിടപ്പെട്ടവരെ എങ്ങനെ നിലനിർത്തുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കെ.എസ്.ആർ.ടി.സിയെ തിരുവനന്തപുരം, കൊച്ചി, േകാഴിക്കോട് എന്നിങ്ങനെ മൂന്നു മേഖലകളായി വിഭജിച്ച് ക്രമീകരണമേർപ്പെടുത്തുേമ്പാൾ ഇവരെ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.
അതേസമയം, ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ സി.പി.എം അനൂകൂല സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു) അടക്കം പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭത്തിെൻറ ആദ്യപടിയായി തിങ്കളാഴ്ച അഞ്ച് മേഖലാ വർക്ഷോപ്പുകളിലും കെ.സ്.ആർ.ടി.ഇ.എയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനാചരണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച നേതാക്കൾ മന്ത്രിയെ നേരിൽ കാണും. എട്ടും ഒമ്പതും കൊല്ലം ജോലി ചെയ്തവരെയാണ് ഒരു സുപ്രഭാതത്തിൽ ഒഴിവാക്കിയിരിക്കുന്നതെന്നും ഇതു ന്യായീകരിക്കാനാവില്ലെന്നും കെ.എസ്.ആർ.ടി.ഇ.എ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സമരങ്ങളെക്കുറിച്ച് ആലോചിക്കാൻ കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി) സംസ്ഥാന കമ്മിറ്റി യോഗം ഞായറാഴ്ച നടക്കും.
വർക്ഷോപ്പുകളുടെ എണ്ണം കുറക്കുന്നതിെൻറ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്നാണ് ആരോപണം. ഷാസികൾ വാങ്ങി വർക്ഷോപ്പുകളിലെത്തിച്ച് ബോഡി നിർമിക്കുന്നത് അവസാനിപ്പിച്ച്, പകരം ബോഡി ചെയ്ത ബസുകൾ വാങ്ങാനാണ് തീരുമാനമെന്നാണ് വിവരം. വർക്ഷോപ്പുകളിലെ ഷാസികളുടെ എണ്ണം കുറഞ്ഞുവെന്ന കാരണം ചൂണ്ടിക്കാട്ടി ആലുവയിൽ 55ഉം മാവേലിക്കരയിൽ 61ഉം എടപ്പാളിൽ 52ഉം കോഴിക്കോട്ട് 33ഉം അടക്കം 201 താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡബിൾ ഡ്യൂട്ടി നിർത്തലാക്കിയതിനെതിരെ സമരം ചെയ്തതിെൻറ പേരിൽ 247 പേരെ സസ്െപൻഡ് ചെയ്യുകയും ഇവരെ തിരിച്ചെടുത്തതിന് പിന്നാലെ വ്യാപകമായി സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.