കായംകുളം: ദമ്പതിമാരുടെ മത്സരത്തിലൂടെ ചേരാവള്ളിയിലെ രണ്ട് വാർഡുകൾ ജനശ്രദ്ധയിലേക്ക്. വ്യാപാരി നേതാവായ നുജുമുദ്ദീൻ ആലുംമൂട്ടിലും നഗരസഭ മുൻ ചെയർപേഴ്സണായിരുന്ന ഭാര്യ സൈറ നുജുമുദ്ദീനുമാണ് യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരത്തിനിറങ്ങിയത്.
ഭാര്യക്ക് പിന്നാലെയാണ് കന്നി അങ്കക്കാരനായി ഭർത്താവ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 2005ൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച 24ാം വാർഡിലാണ് സൈറ വീണ്ടും മത്സരിക്കുന്നത്.
2010ൽ വിജയിച്ച 25ാം വാർഡിലാണ് നുജുമുദ്ദീെൻറ മത്സരം. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന-ജില്ല ഭാരവാഹിയായി പ്രവർത്തിച്ച അനുഭവ സമ്പത്ത് കരുത്താകുമെന്നാണ് നുജുമുദ്ദീെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.