കായംകുളം: ക്ഷേത്രത്തിലെ വിഗ്രഹം അടിച്ചുതകർത്തയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. പത്തിയൂർ സ്വദേശി സാംബശിവനാണ് (63) വിഗ്രഹം തകർത്ത കേസിൽ പിടിയിലായത്. എരുവ കോയിക്കപ്പടി പള്ളിയറക്കാവ് നാഗരാജ ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് പാറക്കഷണം ഉപയോഗിച്ച് ഇയാൾ അടിച്ചുതകർത്തത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സമീപത്തെ ആൽത്തറയിൽ ഇരിക്കുകയായിരുന്ന ഇയാൾ പെട്ടെന്നാണ് ക്ഷേത്രത്തിലേക്ക് ഓടിക്കയറി വിഗ്രഹങ്ങൾ തകർത്തത്.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സംഭവം ശ്രദ്ധയിൽപ്പെട്ടവർ പിന്തുടർന്ന് തടഞ്ഞുവെച്ചു. കായംകുളം പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
രാത്രിയോടെ ക്ഷേത്ര ഭാരവാഹികളെത്തി പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.