അനീഷ്യയുടെ വീട്ടിൽ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ
ജനപ്രതിനിധികൾ എത്തിയപ്പോൾ
കലവൂർ: അനീഷ്യയ്ക്ക് ഓട്ടോയുമായി ഇനി സവാരിക്ക് പോകാം. ആരും തടയില്ലെന്ന് ഉറപ്പാക്കാൻ പിന്തുണയുമായി ജനപ്രതിനിധികളും ഓട്ടോ ഡ്രൈവർമാരും കൂട്ടിനെത്തി.ഓട്ടോ ടാക്സി ഓടിക്കുന്ന ബിരുദ വിദ്യാർഥിനിയായ വളവനാട് നന്ദനം വീട്ടിൽ അനീഷ്യ സുനിലിനെ(20) കലവൂർ കൃപാസനത്തിന് മുന്നിൽനിന്ന് ഓട്ടം പോകുന്നത് ചില ഓട്ടോ ഡ്രൈവർമാർ തടയുന്നത് സംബന്ധിച്ച പരാതിയിലാണ് ഇടപെടൽ.
കഴിഞ്ഞ ദിവസം അനീഷ്യയുടെ ഓട്ടോയിൽ കയറിയ യാത്രക്കാരെ ഇറക്കി വാഹനത്തിന് തടസ്സം സൃഷ്ടിച്ചുവെന്നായിരുന്നു പരാതി. മുൻകൂട്ടി പറയാതെ സ്റ്റാൻഡിൽനിന്ന് ഓട്ടം പോയതിലെ ചില പ്രശ്നങ്ങൾ മാത്രമേയുള്ളൂവെന്ന് സി.ഐ.ടി.യു കൺവീനർ സണ്ണി വർഗീസ് പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ സി.പി.ഐയുടെ ജനപ്രതിനിധികൾ അനീഷ്യയുടെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ ടി.പി. ഷാജി,എൻ.എസ്. ശാരിമോൾ, ജാസ്മിൻ ബിജു, മായാ ദേവി എന്നിവരാണ് സന്ദർശിച്ചത്. സി.പി.എം നേതാക്കളും അനീഷ്യയുടെ വീട്ടിലെത്തി. ഓട്ടം പോകുന്നതിന് തടസ്സമുണ്ടാവില്ലെന്ന് ഉറപ്പു നൽകി. തുടർന്ന് തിങ്കളാഴ്ച മുതൽ അനീഷ്യ വീണ്ടും ഓട്ടം തുടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.