കാക്കനാട്: വർഷങ്ങൾക്ക് മുമ്പുവരെ കൊച്ചിയെക്കാൾ ചീഞ്ഞ് നാറിയിരുന്ന പ്രദേശമായിരുന്നു മധ്യപ്രദേശിലെ ഇൻഡോർ. 30 കോടി രൂപ മുതൽമുടക്കിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് നഗരസഭ അവിടെ മാലിന്യ പ്ലാന്റ് സ്ഥാപിച്ചത്. ഇന്ന് ഏഴു കോടിയോളം രൂപയാണ് പ്ലാന്റിൽനിന്ന് നഗരസഭക്ക് ലഭിക്കുന്ന വരുമാന- ഇൻഡോർ മാലിന്യ സംസ്കരണ പ്ലാന്റ് മാനേജിങ് ഡയറക്ടർ സെയ്ദ് ജാവേദ് അലി വാർസി പറയുന്നു.
ക്ലീൻ തൃക്കാക്കര പദ്ധതിയുടെ ഭാഗമായി ‘മാലിന്യ സംസ്കരണം - ഇൻഡോർ മാതൃക എന്ന വിഷയത്തിൽ’ സംഘടിപ്പിച്ച പരിപാടിയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനുപുറമേ പൊതു ഗതാഗത മേഖലയിലെ 40 ഓളം ബസ്സുകൾക്കാവശ്യമായ ഹരിത ഇന്ധനവും ഇവിടെനിന്ന് ഉൽപാദിപ്പിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര നഗരസഭ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച സെമിനാർ കേരള ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ എ.സി.കെ നായർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ ഉണ്ണി കാക്കനാട്, നൗഷാദ് പല്ലച്ചി, സോമി റെജി, സുനീറ ഫിറോസ്, പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു, കൗൺസിലര്‍മാരായ വർഗീസ് പ്ലാശ്ശേരി, ഓമന സാബു, ഹസീന ഉമ്മർ, സി.സി വിജു, അസ്മ ഷരീഫ്, വി.ഡി സുരേഷ്, ഷിമി മുരളി. എം ഒ വർഗീസ്, രാധാമണി പിള്ള സാമൂഹ്യ സാംസ്കാരിക വ്യാപാര മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.