മട്ടാഞ്ചേരി : കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താൻ നടത്തിയ രാത്രി പരിശോധനയില്‍ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവ് , 60 ഗ്രാം ഹഷിഷ് ഓയില്‍ എന്നിവയുമായി രണ്ടുപേരെ ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.
ഫോർട്ട് കൊച്ചി ഓടത്തയിൽ ജെൻസൻ (24), ഐ.എൻ.എസ് ദ്രോണാചാര്യക്ക് സമീപം താമസിക്കുന്ന ടെൻസൻ തോമസ് (24) എന്നിവരെയാണ് ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ പി.കെ. ദാസ്, സബ് ഇൻസ്പെക്ടർ മുകേഷ്, സി.പി.ഒ മാരായ റെജിമോൻ, ജിജോ ആൻറണി, എഡ്വിൻ റോസ് എന്നിവർ ചേർന്ന് പിടികൂടിയത്.
ഐ.എൻ.എസ്. ദ്രോണാചാര്യയുടെ പ്രധാന ഗേറ്റിന് സമീപം റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ പരിശോധിച്ചപ്പോൾ കഞ്ചാവ് പൊതി കണ്ടെത്തി. തുടർന്ന് ജെൻസെൻറ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.4 കിലോഗ്രാം കഞ്ചാവും, 60 ഗ്രാം ഹഷിഷ് ഓയിലും പിടികൂടുകയായിരുന്നു. ഫോർട്ട് കൊച്ചി ഭാഗത്ത് യുവാക്കൾക്കും, ടൂറിസ്റ്റുകൾക്കുമാണ് ചെറുപൊതികളാക്കി വിൽപന നടത്തിയിരുന്നത്.
പള്ളുരുത്തി: സംശയാസ്പദ സാഹചര്യത്തിൽ കണ്ട രണ്ട് യുവാക്കളെ പള്ളുരുത്തി പൊലീസ് പിടികൂടി.മട്ടാഞ്ചേരി സ്റ്റാർ മൂല പുളിക്കൽ വീട്ടിൽ ഖലീൽ റഹ്മാൻ (21), പള്ളുരുത്തി കോണം കണ്ടത്തിപറമ്പിൽ കെ.എ. ഷിറാസ് (22) എന്നിവരെയാണ് പൊലീസ് പട്രോളിങ്ങിനിടെ പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പുലർച്ച പഷ്ണിത്തോട് പാലത്തിന് സമീപം സെൻറ് ആൻറണിസ് പള്ളിക്ക് മുന്നിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ട ഖലീലിനെ പിടികൂടി ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഷിറാസിനെ ഇടക്കൊച്ചി അക്വിനാസ് കോളജിന് സമീപത്തുനിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സിവിൽ പൊലീസ് ഓഫിസർമാരായ പ്രശോഭ്, കെ.പി. ബിജുമോൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.