ബിന്ദു, ലത
അടിമാലി: മാങ്കുളം പഞ്ചായത്തിലെ എഴാംവാര്ഡായ വിരിപാറയിൽ സഹോദര ഭാര്യമാര്‍ നേര്‍ക്കുനേര്‍ പോരാടുന്നു. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ സാബുവിെൻറ ഭാര്യ ബിന്ദുവും സാബുവിെൻറ സഹോദരന് തോമസിെൻറ ഭാര്യ ലതയുമാണ് ഈ വാര്‍ഡില്‍ മത്സരിക്കുന്നത്.
ലത എന്‍.ഡി.എ സ്ഥാനാർഥിയായും ബിന്ദു സ്വതന്ത്ര സ്ഥാനാർഥിയുമായിട്ടാണ് മത്സരിക്കുന്നത്. ഭാര്യയെ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിപ്പിക്കാന്‍ സാബു നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഭാര്യക്കും ഭര്‍ത്താവിനുമായി വാര്‍ഡ് സ്ഥിരമായി നല്കാന് സാധ്യമല്ലെന്നുപറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം ധന്യ സാജുവിനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കി.
ഇതോടെയാണ് ബിന്ദുവിനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കുന്നത്. ഇതിനിടെ എന്‍.ഡി.എ സ്ഥാനാർഥിയായി സഹോദരെൻറ ഭാര്യ എത്തിയതോടെ വിരിപാറ ശ്രദ്ധാകേന്ദ്രമായി. സൂസി ബിനുവാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാർഥി. സ്വതന്ത്ര സ്ഥാനാർഥിയായി ഷൈനി സിബിയും മത്സരരംഗത്തുണ്ട്. മത്സരിക്കുന്ന എല്ലാവരും കുടുംബശ്രി എ.ഡി.എസ് പ്രവര്‍ത്തകരാണെന്ന പ്രത്യേകതയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.