കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന കാർ

ഓടിെക്കാണ്ടിരുന്ന കാറിനുനേരെ കാട്ടാന അക്രമണം; യാത്രക്കാർ രക്ഷപ്പെട്ടു

അടിമാലി: കജനാപ്പാറ-മുട്ടുകാട് റോഡിൽ അരമനപ്പാറക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിനുനേരെ കാട്ടാന ആക്രമണം. കാറിലുണ്ടായിരുന്നവർ തലനാരിഴക്ക് രക്ഷപ്പെട്ടു.

മുട്ടുകാട് പന്തനാലിൽ ഷിജോയുടെ കാർ കാട്ടാനക്കൂട്ടം തകർത്തു. ഷിജോയെ കൂടാതെ മുട്ടുകാട് തണ്ടേൽ ഡിബിൽ, മാതാവ് മേരി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വീടിനുസമീപം വീണ് പരിക്കേറ്റ ഡിബിലിനെ രാജകുമാരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇവർ സഞ്ചരിച്ച കാറിനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്.

കാട്ടാനകൾ റോഡിെൻറ ഇരുഭാഗത്തുനിന്നും കാറിനുനേരെ വന്നു. മുൻ ഭാഗത്തുകൂടി വന്ന ആന ബോണറ്റിൽ ചവിട്ടി. ഇതോടെ കാറിലുണ്ടായിരുന്ന മൂന്നുപേരും റോഡിൽ 50 മീറ്റർ അകലെ വന്ന മറ്റൊരു വാഹനത്തിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ മൂവർക്കും നിസ്സാര പരിക്കേറ്റു. ഇവരെ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. 

Tags:    
News Summary - wild elephant attack against running car; passengers escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.