അടിമാലി: മുൻ തെരഞ്ഞെടുപ്പുകളിൽ ചായക്കടകൾ രാഷ്ട്രീയ ചർച്ചകളാൽ സജീവമാകുമായിരുന്നു. സംസ്ഥാന-ദേശീയ രാഷ്ട്രീയം മുതല്‍ വാര്‍ഡ് തലങ്ങളിലെ ചെറിയ സംഭവങ്ങള്‍ വരെ ചർച്ചാവിഷയങ്ങൾ നിരവധി. എന്നാലിന്ന് ചിത്രം മാറി.
കോവിഡ് ഭീതിയില്‍ കൂടുതല്‍ സമയം ചായക്കടയില്‍ തങ്ങാന്‍ ഉടമകള്‍ അനുവദിക്കുന്നില്ല. പുറത്തിറങ്ങി കൂട്ടമായി സംസാരിക്കാമെന്നുവെച്ചാല് പൊലീസും ആരോഗ്യവകുപ്പും പിടികൂടും. ഇതിന് പുറമെ മാസ്ക് മുഖംമറച്ചിരിക്കുന്നതിനാല് വോട്ട് ചര്‍ച്ചക്ക് ആവേശവും ചൂടും പോര. വോട്ടെടുപ്പ് കഴിഞ്ഞാല്‍ എക്സിറ്റ്പോള്‍ പോലെ ചായക്കടകളിലാണ് വിജയസാധ്യത പരിശോധനയും വാതുവെപ്പും വെല്ലുവിളിയും വരെ അരങ്ങേറാറ്.
സ്ഥാനാര്‍ഥികളും കവലയില്‍നിന്നുള്ള പ്രചാരണം മാത്രമാണ് ഇക്കുറി നടത്തുന്നത്. ഒരു വാര്‍ഡില്‍ 1500ൽ താഴെ വോട്ടര്‍മാരുണ്ടാവും. എല്ലാവരെയും പലതവണ നേരിട്ടുകണ്ട് വോട്ടുറപ്പിക്കും. അവസാനഘട്ടത്തില്‍ വോട്ട് ചോദിക്കുന്നതിനും പൊതുയോഗങ്ങളിലും വലിയ ആള്‍ക്കൂട്ടമുണ്ടാകും. ഇതൊന്നും ഇക്കുറിയില്ലായെന്നത് എല്ലാവരെയും നിരാശരാക്കുന്നു. ദിവസവും വീടുകള്‍ കയറിയുള്ള പ്രചാരണത്തിനാണ് എല്ലാവരുടെയും ഊന്നൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.