തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യാവസ്ഥയിലെത്തിയതോടെ തലങ്ങും വിലങ്ങും പായുകയാണ് അനൗൺസ്മെൻറ് വാഹനങ്ങൾ.
സ്ഥാനാർഥിക്കായുള്ള വോട്ട് തേടലും ഇടക്കിടെ വോട്ടഭ്യർഥിച്ചുകൊണ്ടുള്ള പാരഡി ഗാനങ്ങളും ഇടതടവില്ലാതെ ഗ്രാമത്തിെൻറ മുക്കിലും മൂലയിലും കേൾക്കാം. പല ഗാനങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹിറ്റ് ഗാനങ്ങളാണ് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പാരഡി പാട്ടുകളാക്കി മാറ്റുന്നത്.
സ്വന്തമായി ഗാനം രചിക്കുന്നവരും നേരത്തേ തയാറാക്കിയ ഗാനത്തിെൻറ സ്ഥാനത്ത് സ്ഥാനാർഥിയുടെ പേരുമാത്രം ചേർത്ത് തയാറാക്കുന്ന ഗാനങ്ങളുമുണ്ട്. അതിർത്തി മേഖലയിലെ തമിഴ് തോട്ടം തൊഴിലാളികൾക്കിടയിൽ പ്രചാരണം നടത്താൻ തമിഴ് പാരഡി പാട്ടുകളും ഒരുക്കുന്നുണ്ട്. സിനിമ ഗാനങ്ങൾക്ക് പുറമേ മാപ്പിളപ്പാട്ടുകളും പാരഡിയായി കളംനിറയുന്നുണ്ട്.
കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ട കലാകാരന്മാർക്ക് ഇതൊരു കൈത്താങ്ങാണ്. ഇവ ഫേസ്ബുക്കും വാട്ട്സ്ആപ് വഴിയും പ്രചരിപ്പിക്കാനും യുവപാർട്ടി പ്രവർത്തകർ മത്സരിക്കുകയാണ്.
3000 മുതൽ 8000 രൂപവരെയാണ് മുഴുനീളൻ പാരഡി പാട്ടിന് ചെലവാകുന്നത്.
ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാർഥിക്ക് ഒരു വാഹനവും ബ്ലോക്ക് പഞ്ചായത്തിലെ ഒരു സ്ഥാനാർഥിക്ക് പരമാവധി മൂന്ന് വാഹനങ്ങളും ജില്ല പഞ്ചായത്തിലെ സ്ഥാനാർഥികൾക്ക് പരമാവധി നാല് വാഹനങ്ങൾ വരെ പ്രചാരണത്തിനായി ഉപയോഗിക്കാമെന്നാണ് നിർദേശം.
പല വാർഡുകളിലും ഈ സ്ഥാനാർഥികളുടെ എല്ലാം വാഹനങ്ങൾ കയറിയിറങ്ങുന്നത് അൽപം അലോസരവും സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.