1. വാഗമൺ ടൗണിനും പൈൻമര കാടിനും ഇടയിലെ തകർന്ന റോഡ്  2. പൈൻമരക്കാട്ടിൽ മാലിന്യം ബിന്നിനു പുറത്ത് ചിതറിക്കിടക്കുന്നു

എല്ലാ റോഡുകളും തകർന്നു; വാഗമണ്ണിൽ റോഡില്ലെന്ന് പറഞ്ഞാൽ മന്ത്രി വിശ്വസിക്കുമോ...?

തൊടുപുഴ: ടൂറിസമാണ് നാടിന്‍റെ പുരോഗതിക്കുള്ള ഒറ്റമൂലി എന്നാണ് വകുപ്പുമന്ത്രി ആവർത്തിക്കുന്നത്. അതിനായി പ്രത്യേക പരിഗണനയും പരസ്യവുമൊക്കെ മുറതെറ്റാതെ നൽകുന്നുമുണ്ട്. ദൈവത്തിന്‍റെ സ്വന്തം ദേശം കാണാൻ വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകൾ കേരളത്തിലേക്ക് ഒഴുകുമെന്നാണ് വെപ്പ്.

ടൂറിസത്തിന്‍റെ മാത്രം മന്ത്രിയല്ല ഈ പറയുന്നത്. അരിക്കൊമ്പനെ നാടുകടത്തിയ ദൃശ്യം ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്തപ്പോൾ കേരളത്തിലെ റോഡുകളുടെ നിലവാരവും മനോഹാരിതയും കണ്ട് മറുനാട്ടുകാർപോലും ഞെട്ടിപ്പോയെന്ന് പറഞ്ഞത് പൊതുമരാമത്ത് മന്ത്രിയാണ്. അതേ മന്ത്രിതന്നെ ടൂറിസം വകുപ്പിന്‍റെയും തലപ്പത്തിരിക്കുമ്പോൾ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വാഗമണിലേക്കുകൂടി കണ്ണുകൾ തിരിച്ചുവെക്കണം.

പുൽമേടുകളാൽ അതിരുതിരിച്ച വാഗമണ്ണിന്‍റെ സൗന്ദര്യം കാണാൻ വിദൂരങ്ങളിൽനിന്നുപോലും ആയിരങ്ങൾ ദിനേന എത്തുന്നുണ്ട്. അവധി ദിനങ്ങളിലും ആഘോഷ നാളുകളിലും ജനസാഗരമാകും വാഗമൺ. പക്ഷേ, നടുവൊടിഞ്ഞുവേണം സഞ്ചാരികൾക്ക് വാഗമണ്ണിലെത്താൻ. ഏലപ്പാറ കഴിഞ്ഞ് വാഗമൺ ടൗണിലേക്ക് പ്രവേശിക്കുന്നതു മുതൽ യാത്രക്കാരുടെ നട്ടെല്ല് ബലപരീക്ഷണ വസ്തുവായി മാറും. നടന്നുപോകാൻപോലും പറ്റാത്ത അവസ്ഥയിൽ പലയിടങ്ങളും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.

ടൗൺ കടന്ന് മൊട്ടക്കുന്നുകൾ എത്തുന്നതിനു മുമ്പുള്ള ടാക്സി സ്റ്റാൻഡിന്‍റെ മുൻവശമാണ് ഏറ്റവും പൊളിഞ്ഞു കിടക്കുന്നത്. പൊളിഞ്ഞ പാതയിലൂടെ ഓരോ വാഹനങ്ങളും കടന്നുപോകാൻ ഇരട്ടിയിലേറെ സമയം വേണ്ടിവരുന്നു. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ വെട്ടിക്കുമ്പോൾ മറ്റ് വാഹനങ്ങളെ ഇടിച്ചിടുന്നത് പതിവാണെന്ന് ടാക്സി ഡ്രൈവർമാർ സാക്ഷ്യപ്പെടുത്തുന്നു. കട്ടപ്പന ഭാഗത്തുനിന്നും കോട്ടയം ഭാഗത്തുനിന്നും തൊടുപുഴ ഭാഗത്തുനിന്നും വാഗമണ്ണിലേക്ക് വന്നുചേരുന്ന എല്ലാ റോഡുകളുടെയും ഗതി അധോഗതി തന്നെ. മഴക്കാലംകൂടി കഴിഞ്ഞതോടെ പലയിടത്തും റോഡിന്‍റെ അസ്ഥിപഞ്ജരം മാത്രം. ഇവിടെ റോഡുണ്ടായിരുന്നു എന്നു തോന്നിപ്പിക്കുന്നുണ്ട് പലയിടത്തെയും അവസ്ഥ.

മൂത്രമൊഴിക്കാനും സൗകര്യമില്ല

സഞ്ചാരികൾ ഏറ്റവും കൂടുതൽ വരുന്നത് മൊട്ടക്കുന്നുകളിലും പൈൻമര കാടുകളിലുമാണ്. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങളാകട്ടെ പേരിനു മാത്രം. പൈൻമരക്കാട്ടിലേക്ക് പോകുന്ന വഴിയിൽ നൂറുകണക്കിന് കച്ചവട സ്ഥാപനങ്ങളുണ്ട്. പക്ഷേ, ഒന്നു മൂത്രമൊഴിക്കാൻപോലും സൗകര്യമില്ല. പാർക്കിനകത്ത് ഇത്തരം ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. എൻട്രി ഫീസിനത്തിൽ ദിവസവും ലക്ഷങ്ങൾ വരുമാനമുള്ള ഒരിടത്തെ അവസ്ഥയാണിത്. സെക്യൂരിറ്റിക്കാരോട് ശൗചാലയത്തെക്കുറിച്ച് ചോദിച്ചാൽ അവർ റോഡിനപ്പുറമുള്ള കയറ്റത്തിലെ സ്വകാര്യ ഹോട്ടൽ ചൂണ്ടിക്കാണിക്കും.

അവിടത്തെ പരിമിത സൗകര്യം ഉപയോഗിക്കണമെങ്കിൽ തന്നെ 10 രൂപ കൊടുക്കണം. മാത്രമല്ല, ഏറെ സമയം ക്യൂവിൽ നിൽക്കുകയും വേണം. സ്വകാര്യ ഹോട്ടലുകാർക്ക് പണമുണ്ടാക്കാൻ ടൂറിസം വകുപ്പ് ഒത്താശ ചെയ്യുന്നതുപോലെയാണ് തോന്നുക. അതേസമയം, കൂട്ടിക്കൽ പഞ്ചായത്തിൽപെട്ട അഡ്വഞ്ചർ പാർക്കിൽ താരതമ്യേന ഭേദപ്പെട്ട സൗകര്യവുമുണ്ട്. സാധാരണക്കാർക്ക് വന്ന് കണ്ടുപോകാമെന്നല്ലാതെ ഗ്ലാസ് ബ്രിഡ്ജിലോ പാരാഗ്രൈഡിങ്ങിലോ ബങ്കിജംപിങ്ങിലോ കയറാനാവാത്ത കഴുത്തറപ്പൻ ചാർജാണ് വാങ്ങുന്നത്.

ശുചീകരണത്തിന് ആളില്ല

ശുചീകരണത്തിന്‍റെ കാര്യം അങ്ങേയറ്റം പരിതാപകരമാണ്. പൈൻമരക്കാട്ടിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ചിതറിത്തെറിച്ചു കിടക്കുന്നു. ഭക്ഷണാവശിഷ്ടങ്ങളും ഡിസ്പോസബിൾ പ്ലേറ്റും ഗ്ലാസുമൊക്കെ പേരിനു മാത്രമുള്ള ബിന്നുകൾക്ക് പുറത്താണ് കിടക്കുന്നത്. ആവശ്യത്തിന് ശുചീകരണ തൊഴിലാളികൾ ഇല്ലാത്തതും കുടിവെള്ളം ഒരുക്കാത്തതും സഞ്ചാരികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

മൂന്നാർ-ബോഡിമെട്ട് റോഡിന്‍റെ ഭംഗികണ്ട് മയങ്ങിയാൽ മാത്രം പോര. ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സ്ഥിതിയും വകുപ്പ് മന്ത്രി നേരിൽ കണ്ടറിയാൻ ഒന്നിറങ്ങണമെന്നാണ് വാഗമൺ കണ്ടുമടങ്ങുന്ന സഞ്ചാരികൾ പറയുന്നത്.

Tags:    
News Summary - Road broken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.