തൊടുപുഴ: ജില്ലയിൽ വൈറൽ പനി വ്യാപിക്കുന്നു. ഈമാസം ഇതുവരെ 6790 പേർ പനിക്ക് ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം ഇതിൽ ഉൾപ്പെടുന്നില്ല. രണ്ടുമൂന്നു ദിവസംകൊണ്ട് പനി മാറിയാലും ചുമയും മറ്റു ശാരീരിക അസ്വസ്ഥതകളും ആഴ്ചകൾ നീളുന്ന സ്ഥിതിയാണ്. പലർക്കും ദിവസങ്ങളുടെ ഇടവേളകളിൽ പനി ആവർത്തിക്കുകയും ചെയ്യുന്നു. സ്കൂൾ കുട്ടികൾക്കിടയിലും പനി പടർന്നിട്ടുണ്ട്.

ഈമാസം ഇതുവരെ ജില്ലയിൽ 55 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മൂന്നുപേർക്ക് എലിപ്പനിയും കണ്ടെത്തി. 12 അന്തർ സംസ്ഥാന തൊഴിലാളികളിൽ മലേറിയ സ്ഥിരീകരിച്ചു ഈമാസം. എച്ച്1 എൻ1 രണ്ടെണ്ണവും റിപ്പോർട്ട് ചെയ്തു.

ഡെങ്കിക്കെതിരെ ജാഗ്രത പുലർത്തിയില്ലെങ്കിൽ മരണകാരണമാകും. രോഗപ്രതിരോധത്തിന് കൊതുകു വളരാനുള്ള സാഹചര്യം വീടുകളിലോ പരിസരങ്ങളിലോ ഇല്ലെന്ന് ഉറപ്പാക്കണം. വീടിനുള്ളിലും പുറത്തും അടുത്ത പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം, കമുക് പോളകൾ, വീടിന്റെ സൺഷേഡുകൾ, വെള്ളം നിറച്ച അലങ്കാര കുപ്പികൾ, ഉപയോഗശൂന്യമായ ടാങ്കുകൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പാറയുടെ പൊത്തുകൾ, കളിപ്പാട്ടങ്ങൾ, റബർ ടാപ്പിങ് ചിരട്ടകൾ, കൊക്കോ തോടുകൾ, മുളങ്കുറ്റികൾ, കുമ്പിൾ ഇലകളോടുകൂടിയ ചെടികൾ, മരപ്പൊത്തുകൾ തുടങ്ങിയ ഇടങ്ങളിൽ ഒരു സ്പൂണിൽ താഴെ വെള്ളംപോലും ഒരാഴ്ച തുടർച്ചയായി കെട്ടിനിന്നാൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരും. ഇത് ഒഴിവാക്കാൻ ആഴ്ചയിൽ ഒരുദിവസം ഡ്രൈഡേ ആചരിച്ച് വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം.

ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ പടർത്തുന്ന രക്താണുബാധയാണ് എലിപ്പനി. മനുഷ്യർക്കു പുറമെ നായ്ക്കൾ, എലികൾ മറ്റു വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ എന്നിവക്കെല്ലാം എലിപ്പനി ബാധിക്കാം. മനുഷ്യരിൽ പനി, തലവേദന, കാലുകളിൽ പേശീവേദന, കണ്ണിനു മഞ്ഞ, ചുവപ്പുനിറം, മൂത്രത്തിന്റെ അളവു കുറഞ്ഞ് കടുത്ത നിറം, പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണം എന്നിവ കണ്ടാൽ എലിപ്പനി സംശയിക്കണം.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുത്. എലി, അണ്ണാൻ, നായ്, പൂച്ച, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്യങ്ങൾ കലർന്ന വെള്ളത്തിൽ എലിപ്പനിയുടെ ബാക്ടീരിയകൾ ഉണ്ടാകാം. ഇത്തരം ജലത്തിലിറങ്ങി ജോലി ചെയ്യേണ്ടി വരുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം. കന്നുകാലി ഫാമുകൾ ഒട്ടേറെയുള്ളതിനാൽ ജില്ലയിൽ രോഗവ്യാപന സാധ്യതയുള്ള ഇടങ്ങളുമായി സമ്പർക്കം പുലർത്തേണ്ടി വരുന്നത് സാധാരണയാണ്. അതിനാൽ ക്ഷീരകർഷകർ ജാഗ്രത പാലിക്കണം. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറിയ ജലം മാത്രം കുടിക്കുക.

മറ്റു ജില്ലയിൽ മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ജില്ലയിലെ എല്ലാ റിസോർട്ടുകളിലും നീന്തൽ കുളങ്ങളിലും കൃത്യമായി ക്ലോറിനേഷൻ നടത്താനും അത് നിശ്ചിത ഇടവേളകളിൽ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജില്ല ആരോഗ്യ വകുപ്പ് അതത് മേഖലകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മറ്റു പകർച്ചവ്യാധികൾ സംബന്ധിച്ചും ബോധവത്കരണ പരിപാടികൾ നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിൽ വളരെ അപൂർവമായി വരുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം.

അമീബിക് എൻസഫലൈറ്റിസ് നേഗ്ലെറിയ ഫൗലേറി എന്നാണ് ഇതിന്റെ പൂർണ നാമം. വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്കിലൂടെ പ്രവേശിച്ച് മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ കർണപടത്തിലുണ്ടാകുന്ന സുഷിരങ്ങളിലൂടെയോ അമീബ തലച്ചോറിലേക്ക് പ്രവേശിക്കും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്തു തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാൻ വിഷമം, ഭക്ഷണത്തോട് വിമുഖത, അസാധാരണ പ്രതികരണങ്ങൾ എന്നിവയാണ് രോഗലക്ഷണങ്ങൾ. 

Tags:    
News Summary - Viral Fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.