സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണം; പിടിവീഴും

കണ്ണൂർ: തെരഞ്ഞെടുപ്പ് ചർച്ചകളും പ്രചാരണവും നാട്ടിൽ സജീവമാകുന്നതിനൊപ്പം നവമാധ്യമങ്ങളിലും ചൂടുപിടിക്കുകയാണ്. ഇത്തരം ഇടങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ സൂക്ഷിച്ചില്ലെങ്കിൽ പിടിവീഴുമെന്നുറപ്പ്. വ്യാജന്മാരെ കണ്ടെത്താൻ സമൂഹ മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ 24 മണിക്കൂർ നിരീക്ഷണം ആരംഭിച്ചിരിക്കുകയാണ് ക്വിക്ക് റെസ്പോൺസ് ടീം. തെറ്റായ വാർത്തകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ നിർദേശം നൽകിയത്.

തെരഞ്ഞെടുപ്പു കാലത്ത് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇത് തടയുന്നതിനാണ് ഒമ്പത് അംഗ ക്വിക്ക് റെസ്പോൺസ് ടീം രൂപവത്കരിച്ചത്. തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള വ്യാജവാർത്തകൾ, പെരുമാറ്റച്ചട്ടലംഘനം, ക്രമസമാധാനം തകർക്കുന്ന രീതിയിലുള്ള വാർത്തകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും നിരീക്ഷണം നടത്തുക.

പോളിങ് ദിനത്തിലും അതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ഏറെ വരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കലക്ടർ നിർദേശിച്ചു. അത്തരം വാർത്തകൾ ശ്രദ്ധയിൽപെട്ടാൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടപടിയെടുക്കും.

വ്യാജ വാർത്തകൾ തടയുന്നതിന് തെരഞ്ഞെടുപ്പ് സംബന്ധിച്ച ആധികാരിക വാർത്തകൾ നേരത്തേ തന്നെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കും.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ല കലക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. അസി. കലക്ടർ അനൂപ് ഗാർഗ്‌, എ.ഡി.എം കെ. നവീൻ ബാബു, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി. രാധാകൃഷ്ണൻ, സോഷ്യൽ മീഡിയ ഫേക് ന്യൂസ് മോണിറ്ററിങ് നോഡൽ ഓഫിസർ സി.എം. മിഥുൻ കൃഷ്ണ എന്നിവർ പങ്കെടുത്തു.

വ്യാജനെ പൂട്ടാം

വ്യാജ വാർത്തകൾ ശ്രദ്ധയിൽപെട്ടാൽ 0497 2704717 എന്ന കൺട്രോൾ റൂം നമ്പറിൽ അറിയിക്കുക. qrtknr.election@kerala.gov.in ഇ-മെയിൽ വിലാസത്തിലും അറിയിക്കാം.

പോസ്റ്റല്‍ വോട്ട്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലയുള്ള അവശ്യ സര്‍വിസ് ആബ്‌സന്റി വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം. ഓരോ നിയോജക മണ്ഡലത്തിലും ഓരോ വോട്ടിങ് സെന്ററുകള്‍ ഇതിനായി ഒരുക്കുമെന്ന് കലക്ടര്‍ അരുണ്‍ കെ. വിജയന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ആറു ദിവസം മുമ്പ് മൂന്നു ദിവസത്തേക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിക്കുക. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ സെന്ററുകള്‍ പ്രവര്‍ത്തിക്കും.

പൊലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, കെ.എസ്.ഇ.ബി, ജല അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, കൊച്ചിന്‍ മെട്രോ, കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് എന്നീ വകുപ്പുകളിലെ ജീവനക്കാര്‍ക്കും മീഡിയക്കുമാണ് പോസ്റ്റല്‍ വോട്ട് സംവിധാനം ലഭിക്കുക. ഇതിനായി അതത് വകുപ്പുകള്‍ ഓരോ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്.

പോസ്റ്റല്‍ വോട്ട് ലഭ്യമാകുന്നതിന് നോഡല്‍ ഓഫിസര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ 12 ഡി അപേക്ഷഫോറം അതത് മണ്ഡലങ്ങളിലെ അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഗെസറ്റില്‍ പുറപ്പെടുവിച്ച് അഞ്ചു ദിവസത്തിനുള്ളിലാണ് ഫോറം സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ രണ്ടിനുള്ളിൽ അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിച്ച് പോസ്റ്റല്‍ വോട്ടിങ് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീട് പോളിങ് ബൂത്തില്‍ നേരിട്ട് പോയി വോട്ട് ചെയ്യാന്‍ സാധിക്കുന്നതല്ല. പോസ്റ്റല്‍ വോട്ടിങ് സമയത്ത് സര്‍വിസ് തിരിച്ചറിയൽ കാര്‍ഡും ഉണ്ടായിരിക്കണം.

Tags:    
News Summary - False advertising on social media-will be caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.