തലശ്ശേരി: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തലശ്ശേരി കാർണിവലിന് ഇന്ന് തുടക്കം. ഏഴ് നാൾ നീളുന്ന വൈവിധ്യങ്ങളായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. പഴയ ബസ് സ്റ്റാൻഡിലാണ് പ്രധാന വേദി. വെളളിയാഴ്ച വൈകീട്ട് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.
നഗരസഭ ചെയർ പേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിക്കും. സ്പീക്കർ എ.എൻ. ഷംസീർ, കെ. മുരളീധരൻ എം.പി എന്നിവർ മുഖ്യാതിഥികളും സബ് കലക്ടർ സന്ദീപ് കുമാർ, എ.എസ്.പി കെ.എസ്. ഷഹൻഷ, മലബാർ കാൻസർ സെൻറർ ഡയറക്ടർ ഡോ. സതീഷ് ബാലസുബ്രഹ്മണ്യം എന്നിവർ വിശിഷ്ടാതിഥികളുമായിരിക്കും.
തുടർന്ന് ചലച്ചിത്ര ഗായിക ആര്യ ദയാലിന്റെ സ്റ്റേജ് ഷോ, ശനിയാഴ്ച വൈകിട്ട് ഏഴിന് മാധ്യമം ഒരുക്കുന്ന വിധു പ്രതാപും സംഘവും നയിക്കുന്ന ട്യൂൺസ് ഓഫ് ഹാപിനസ്.
കാർണിവലിന്റെ വരവറിയിച്ച് വ്യാഴാഴ്ച വൈകിട്ട് നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തി. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര കോട്ട പരിസരത്തു നിന്നാരംഭിച്ച് ലോഗൻസ് റോഡ്, പുതിയ ബസ് സ്റ്റാൻഡ്, ഒ.വി റോഡ് വഴി നഗരസഭ ഓഫിസ് പരിസരത്ത് സമാപിച്ചു.
നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, വൈസ് ചെയർമാൻ വാഴയിൽ ശശി, എം.സി. പവിത്രൻ, സി. സോമൻ, ടി.സി. അബ്ദുൽ ഖിലാബ്, സി.ഒ.ടി. ഷബീർ, എ.ടി. ഫിൽഷാദ്, കെ. വിജേഷ്, കെ.പി. അൻസാരി, വി. രത്നാകരൻ, ഓതയോത്ത് രമേശൻ, എം.വി. ജയരാജൻ, ജോർജ് പീറ്റർ, കെ. ഭാർഗവൻ എന്നിവർ നേതൃത്വം നൽകി.
കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, മുനിസിപാലിറ്റി ജീവനക്കാർ, കൗൺസിലർമാർ ആഘോഷകമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.