കാസർകോട്: അനുകരണ കലയും നാടൻ പാട്ടും കൈയിലുണ്ടെങ്കിലും കാസർകോട്ടെ കലാഭവൻ രാജുവിന് മിമിക്രിയല്ല തെരഞ്ഞെടുപ്പ്. ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന രാജു ഇത്തവണ കാസർകോട് ബ്ലോക്ക് പഞ്ചായത്തിലേക്കാണ് അങ്കത്തിനിറങ്ങുന്നത്. അകാലത്തിൽ പൊലിഞ്ഞ കലാഭവൻ മണിയുടെ ഓർമകൾ നെഞ്ചോടുചേർത്താണ് ദലിത് ലീഗ് ജില്ല സെക്രട്ടറി കൂടിയായ രാജുവിെൻറ പര്യടനം. വോട്ടു തേടലിനിടെ നാടൻപാട്ടും മിമിക്രിയും അവതരിപ്പിക്കുന്ന സ്ഥാനാർഥിയെ കൗതുകത്തോടെയാണ് ജനം സ്വീകരിക്കുന്നതെന്ന് രാജു പറയുന്നു.
1998ലാണ് കലാഭവനിൽ ചേരുന്നത്. കലാഭവൻ മണിയുടെ രൂപവും ശബ്ദവും അന്നേ അനുകരിക്കാറുണ്ടായിരുന്നു. അന്ന്, അവിടെയുണ്ടായിരുന്നവർ പറഞ്ഞറിഞ്ഞ് ഒരു ഞായറാഴ്ച കലാഭവൻ മണി നേരിട്ട് കാണാനെത്തി. ഒരു ബെഞ്ചിൽ മുഖാമുഖമിരുന്ന് അനുകരിച്ചതോടെ ഏറെ ഇഷ്ടപ്പെട്ടു. കാണാൻ തെൻറ ചെറുപ്പകാലം പോലെ ഉണ്ടെന്നായിരുന്നു മറ്റൊരു കമൻറ്.
കലാഭവൻ വേഗത്തിൽ വിട്ടെങ്കിലും മണിയുമായുള്ള സൗഹൃദം രാജു തുടർന്നു. 2000ത്തിൽ 'നന്മ' എന്ന സിനിമയിലഭിനയിക്കാൻ ഈ സൗഹൃദം കാരണമായി. അതുവഴി 'നിഴൽ' എന്ന സിനിമയിലുമെത്തി. കാസര്‍കോട് കലാഭവന്‍ എന്ന പേരില്‍ ഒരു ട്രൂപ് ആരംഭിച്ച് മിമിക്സ് പരേഡ് ഉള്‍പ്പെടെ നടത്തിയിരുന്നു. പിന്നീട് കാസർകോട് കലാഭവൻ ഫാൻസ് അസോസിയേഷൻ രൂപവത്കരിച്ച രാജു ജില്ല പ്രസിഡൻറുമായിരുന്നു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് കളനാട് ഡിവിഷനിൽ നിന്നാണ് ചട്ടഞ്ചാൽ കാവുംപള്ളത്തെ ഈ 45കാരൻ ജനവിധി തേടുന്നത്. നീലേശ്വരം സ്വദേശിനിയായ ജിഷയാണ് ഭാര്യ. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ബെണ്ടിച്ചാൽ വാർഡിൽനിന്ന് 27 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ കന്നിയങ്കത്തിൽ രാജു ജയിച്ചുകയറിയത്. ഇത്തവണ മത്സരിക്കുന്നത് മുസ്ലിം ലീഗിെൻറ സിറ്റിങ് ഡിവിഷനിലാണ്.
1200ഓളം വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ലീഗ് പ്രതിനിധി ഡിവിഷൻ കൈപ്പിടിയിലാക്കിയത്. ഇത്തവണ സി.പി.എമ്മിെൻറ ചന്ദ്രൻ കൊക്കാൽ മാത്രമാണ് എതിർ സ്ഥാനാർഥി. അതിനാൽ തന്നെ, യു.ഡി.എഫ് വോട്ടുകളോടൊപ്പം നിഷ്പക്ഷരുടെ വോട്ടും ഭിന്നിച്ചുപോകാതെ തെൻറ ഭൂരിപക്ഷം വർധിക്കുമെന്നാണ് കലാഭവൻ രാജുവിെൻറയും നേതൃത്വത്തിെൻറയും കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.