ചവറയിൽ പി.എസ്.സി പരീക്ഷ എഴുതാനാകാതെ വന്ന ഉദ്യോഗാർഥികൾ ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിൽ
ചവറ: ദേശീയപാതയിലെ യാത്രക്കുരുക്ക് കാരണം വൈകിയെത്തിയ ഉദ്യോഗാർഥികൾ പി.എസ്.സി പരീക്ഷയെഴുതാതെ മടങ്ങി. ചവറ ബോയ്സ് ഹൈസ്കൂൾ ലൂർദ് മാതാ സ്കൂൾ തുടങ്ങിയ സെൻററുകളിൽ വൈകിയെത്തിയ 50 ഓളം ഉദ്യോഗാർഥികളും ബന്ധുക്കളും പി.എസ്.സി ഇൻവിജിലേറ്റേഴ്സും തമ്മിൽ വാക്കേറ്റമുണ്ടായി.
സംഘർഷാവസ്ഥയിൽ എത്തിയതോടെ ചവറ പൊലീസെത്തി ഉദ്യോഗാർഥികളെ ഗേറ്റിന് പുറത്തിറക്കി സ്ഥിതി ശാന്തമാക്കി. കഴിഞ്ഞദിവസം നടന്ന എൽ.ഡി. ക്ലർക്ക് പരീക്ഷക്കായി തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, വലിയതുറ ഭാഗങ്ങളിൽനിന്ന് എത്തിയവരാണ് പരീക്ഷയെഴുതാൻ കഴിയാതെ മടങ്ങിയത്. 1.30നു മുമ്പ് ഗേറ്റിൽ എത്തിയെന്നും അതിനു മുമ്പായി ഗേറ്റ് പൂട്ടിയെന്നും ഇവർ പരാതിപ്പെട്ടു.
എന്നാൽ, സമയം കഴിഞ്ഞെത്തിയവരെ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കാൻ നിയമം അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൈക്കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാർ ഉൾപ്പെടെയുള്ളവർ പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ ഉറക്കെ നിലവിളിച്ചു കൊണ്ടാണ് സ്കൂൾ പരിസരം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.