കൊല്ലം: കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി(സി.യു.സി)കളുടെ പ്രവർത്തനം കുറ്റമറ്റതാക്കി പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പാർട്ടിയെ സെമി കേഡർ സ്വഭാവത്തിലേക്ക് ചിട്ടപ്പെടുത്താനുള്ള പദ്ധതികൾക്ക് രൂപം നൽകിയതായും ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദേഹം പറഞ്ഞു. പാർട്ടി നേതൃത്വം നൽകുന്ന സഹകരണ സ്ഥാപനങ്ങൾ പാർട്ടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്ന്, പ്രവർത്തനങ്ങൾ വിലയിരുത്താൻ കൺേട്രാൾ കമീഷനെ നിയമിക്കും. സമാനമായി ഭരിക്കുന്ന പഞ്ചായത്തുകൾക്കായും കമ്മിറ്റികൾ ജില്ല തലത്തിൽ നിലവിൽവരും. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിനിരയാകുന്ന പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കും. സി.പി.എം കള്ളക്കേസിൽ കുടുക്കിയ പാർട്ടി പ്രവർത്തകരെ ഒറ്റപ്പെടുത്തുന്ന ശൈലി അവസാനിപ്പിച്ച്, പൂർണ സഹായം നൽകാൻ കർമപദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി. തോമസ് എം.എൽ.എ, ടി. സിദ്ധിഖ് എം.എൽ.എ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, സി.ആർ. മഹേഷ് എം.എൽ.എ, കെ.പി.സി.സി ഭാരവാഹികളായ ശൂരനാട് രാജശേഖരൻ, മോഹൻശങ്കർ, എഴുകോൺ നാരായണൻ, എ. ഷാനവാസ്ഖാൻ, എം.എം. നസീർ, ചാമക്കാല ജ്യോതികുമാർ, മുൻ ഡി.സി.സി പ്രസിഡൻറുമാരായ കെ.സി. രാജൻ, ബിന്ദുകൃഷ്ണ, ജി. പ്രതാപവർമതമ്പാൻ, എൻ. അഴകേശൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ആർ. രമണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.