ശാസ്താംകോട്ട: വേങ്ങ ആറാട്ടുകുളത്തിന് സമീപം വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു. വേങ്ങ ശശിമന്ദിരത്തില്‍ പരേതനായ ശശിധരൻപിള്ളയുടെ വീട്ടിലേക്കാണ് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു എറിഞ്ഞത്. കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തൊടിയൂര്‍ പുലിയൂര് വഞ്ചി കിഴക്ക് പുത്തന്‍തറയില്‍ ദിലീപ് (23), മൈനാഗപ്പള്ളി വടക്ക് സോമവിലാസം കുടുങ്ങാട്ട് കിഴക്കതില്‍ ഷാനു (24), ശൂരനാട് തെക്ക് കിടങ്ങയം കന്നിമേല്‍ വിഷ്ണുഭവനം ജിഷ്ണു (24)എന്നിവരാണ് അറസ്റ്റിലായത്. ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
വീട്ടിൽ ഭാര്യ രാധാമണിയമ്മയും മക്കളായ ശ്യാമും ശരതുമാണ് താമസം. ബുധനാഴ്ച പുലർച്ച 1.45 നാണ് അക്രമം നടന്നത്. തുടര്‍ച്ചയായ രണ്ട് സ്ഫോടനമാണ് ഉണ്ടായത്. വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടു. വീടിെൻറ മുൻവാതിലും ജനലുകളും ടൈലുകളും തകർന്നു.
നാട്ടുകാർ വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിൽ രാത്രിയിൽതന്നെ ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാറിെൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അേന്വഷണം തുടങ്ങിയിരുന്നു. പിന്നീട് വിരലടയാള വിദഗ്ധരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രാത്രി വൈകിയാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.