കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് -ബി പ്രവര്‍ത്തകനെ ആക്രമിച്ചതായി പരാതി. പള്ളിക്കല്‍ പ്ലാമൂട് മേലേവിള പുത്തന്‍വീട്ടില്‍ കമാലുദ്ദീനാണ് (33) ആക്രമണത്തിനിരയായത്. ആക്രമണത്തില്‍ ഇദ്ദേഹത്തിെൻറ കൈക്കും കാലിനും ഗുരുതര പരിക്കേറ്റതിനെത്തുടർന്ന് കൊല്ലത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകരാെണന്ന് കേരള കോണ്‍ഗ്രസ് -ബി പ്രവര്‍ത്തകര്‍ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് പ്ലാമൂട് ജങ്ഷന് സമീപമാണ് ആക്രമണമുണ്ടായത്.
പ്ലാമൂട് ജങ്ഷന് സമീപം നില്‍ക്കുകയായിരുന്ന കമാലുദ്ദീനെ ഓട്ടോയിലെത്തിയ അഞ്ചംഗസംഘം ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. പതിനഞ്ച് ദിവസം മുമ്പാണ് കമാലുദ്ദീന്‍ കേരള കോണ്‍ഗ്രസ് -ബിയില്‍ അംഗത്വം എടുത്തത്. അതേസമയം സംഭവത്തില്‍ എസ്.ഡി.പി.ഐക്ക് ഒരു ബന്ധമില്ലെന്നും ആക്രമണം വ്യക്തിപരമായ കാരണങ്ങളാകാമെന്നും എസ്.ഡി.പി.ഐ നേതൃത്വം പറഞ്ഞു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.