കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ആഷിക് ബൈജു, അജ്മൽ അജു, ശരത് മോഹൻ എന്നിവരെ ആക്രമിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. സംഭവം നടന്ന് 42 ദിവസത്തിനു ശേഷമാണ് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശ്യാം മോഹൻ, ബ്ലോക്ക് പ്രസിഡന്റുമാരായ വൈശാഖ്, എ.എസ്. സനോഫർ എന്നിവരുടെ മുൻകൂർ ജാമ്യം വിശദവാദം കേട്ട ശേഷം ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളിയത്.
ഹൈകോടതി അഭിഭാഷകൻ ജോമി കെ. ജോസ് വിഷ്ണു സുനിലിന് വേണ്ടി ഹാജരായി വാദമുന്നയിച്ചു. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. കേൾവി ശക്തി നഷ്ടപ്പെട്ടത് ഉൾപ്പെടെയുള്ള പരിശോധനാ റിപ്പോർട്ടുകളും വാദിഭാഗം കോടതിയിൽ ഹാജരാക്കി. ഹൈകോടതി പോലും ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.