കുമളി: ഒന്നായിത്തുടങ്ങിയ ജീവിതയാത്ര ഒരു ദശാബ്ദം പിന്നിടുമ്പോൾ പെട്ടെന്ന് തനിച്ചായതിന്‍റെ പകപ്പിലാണ് അമ്പിളി. പത്താം വിവാഹ വാർഷികം ആഘോഷിക്കേണ്ടിയിരുന്ന വെള്ളിയാഴ്ച കവി ബിനു എം. പള്ളിപ്പാട് വിട പറഞ്ഞപ്പോൾ അമ്പിളി തികച്ചും തനിച്ചായി. 10 വർഷം മുമ്പ് ഏപ്രിൽ 22നായിരുന്നു ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയും യുവകവിയുമായ ബിനു എം. പള്ളിപ്പാടും കോട്ടയം കാണക്കാരി സ്വദേശിനി കെ.ആർ. അമ്പിളിയും തമ്മിലെ വിവാഹം. കവിതയും പുല്ലാങ്കുഴലും സാഹിത്യവുമായിരുന്നു ഇരുവരുടെയും മക്കൾ. സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് മുന്നറിയിപ്പില്ലാതെ എത്തിയ രോഗം ബിനുവിനെ ഒപ്പം കൂട്ടി കടന്നുപോകുമ്പോൾ അമ്പിളിക്ക് മുന്നിൽ ജീവിതം ബിനുവിന്‍റെ ഓർമകൾ മാത്രമാകുന്നു. എഴുതാൻ ബാക്കിവെച്ചതും പറയാൻ ശേഷിച്ചതുമായ കാര്യങ്ങൾ ഓർമകളിൽനിന്നും തേടിയെടുത്ത്, പ്രിയതമന്‍റെ ഓർമകൾക്കൊപ്പം ചേർത്തുവെച്ച് കണ്ണീരിന്‍റെ പടർപ്പിനിടയിലൂടെ ബിനുവിന് അവസാന യാത്രാമൊഴി ചൊല്ലുകയാണ് അമ്പിളി. ചിത്രം. ബിനു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.