അനീഷ്

വിശ്വൻ

കൊലപാതകശ്രമം: യുവാവ് അറസ്റ്റിൽ

പള്ളിക്കത്തോട്: കൊലപാതകശ്രമ കേസിൽ യുവാവ് അറസ്റ്റിൽ. വാഴൂർ നരിയാങ്കൽ ഭാഗത്ത് വാടകക്ക് താമസിക്കുന്ന കുമളി കൊല്ലംപട്ടട പെരിയാർ ആശുപത്രി ഭാഗത്ത് പുത്തൻപുരയിൽ അനീഷ് വിശ്വനാണ് (40) അറസ്റ്റിലായത്.

ഇയാൾ ജയിലിൽ റിമാന്‍ഡില്‍ കഴിയവെ പരിചയപ്പെട്ട വെള്ളാവൂർ സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയും വാക്കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ഏഴിനാണ് സംഭവം.

ആക്രമണത്തിൽ യുവാവിന്റെ കഴുത്തിനും തലക്കും സാരമായി പരിക്കേറ്റു. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണം. ഇയാൾക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ പി.എൻ. ഷാജി, എ.എസ്.ഐമാരായ ജയചന്ദ്രൻ, ജയരാജ്, ഗോപൻ, സി.പി.ഒമാരായ അനീഷ്, ഷെമീർ, രാഹുൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Attempted murder- Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.