കറുകച്ചാൽ: അണിയറപ്പടിയിൽ റോഡരികിൽനിന്ന ആഞ്ഞിലിമരത്തിന്റെ ശിഖരം തേനീച്ചക്കൂടുമായി ഒടിഞ്ഞ് റോഡിലേക്കുവീണു. യാത്രക്കാർ തേനീച്ച കുത്തേൽക്കാതെ രക്ഷപ്പെട്ടു. ഈച്ചകൾ ഇളകിയെങ്കിലും സമീപവാസികൾ ഓടിമാറിയതിനാൽ ആർക്കും പരിക്കില്ല. നാലുവർഷം മുമ്പ് ഇടിമിന്നലേറ്റാണ് നൂറടിയിലേറെ ഉയരമുള്ള ആഞ്ഞിലി ഉണങ്ങിയത്. ഒരുഭാഗത്തെ ശിഖരത്തിൽ മാത്രമാണ് അൽപം പച്ചപ്പുള്ളത്. ഈ ഭാഗമാണ് വെള്ളിയാഴ്ച രാവിലെ 7.45ഓടെ ഒടിഞ്ഞ് റോഡിലേക്കുവീണത്. ശിഖരത്തിലുണ്ടായിരുന്ന കൂറ്റൻ പെരുന്തേനീച്ചക്കൂടിന്റെ ഒരുഭാഗം അടർന്ന് നിലത്തുവീണു. അവശേഷിക്കുന്ന ഭാഗം മരത്തിൽതന്നെയാണ് ഉള്ളത്. കാക്കയോ മറ്റ് പക്ഷികളോ കൊത്തിയാൽ തേനീച്ചകൾ ഇളകാനും സാധ്യതയുണ്ട്.
ഉണങ്ങിനിൽക്കുന്ന മരം ഒടിഞ്ഞുവീണാൽ വലിയ അപകടവും പ്രദേശത്തെ സ്ഥാപനങ്ങൾക്ക് നാശനഷ്ടവുമുണ്ടാകാൻ സാധ്യതയുണ്ട്. മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നാലുവർഷത്തിനിടയിൽ പൊതുമരാമത്ത് വകുപ്പിന് വ്യാപാരികൾ പലവട്ടം പരാതി നൽകിയിരുന്നു. എന്നാൽ, ഇതുവരെ നടപടി സ്വീകരിച്ചില്ലെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.