പാലാ: സർക്കാർ സ്കൂൾ വക ഭൂമിയിൽ അതിക്രമിച്ചുകയറി ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ വെട്ടിനശിപ്പിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. വലവൂർ മുണ്ടന്താനത്ത് സുമിത് ജോർജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പാലാ കോടതിയിൽ ഹാജരാക്കി. പാലാ മഹാത്മാഗാന്ധി എച്ച്.എസ്.എസ് അധികൃതരാണ് പരാതി നൽകിയത്.
തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കെട്ടിടം നിർമിക്കാൻ സമീപ പുരയിടത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് സുമിത് പാലാ നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറിയത് സ്കൂൾ അധികൃതർക്ക് നൽകിയിരുന്നു.
മരങ്ങൾ മുറിച്ചുമാറ്റണമെങ്കിൽ ട്രീ കമ്മിറ്റി ചേർന്ന് വനംവകുപ്പ് അധികൃർ വിലനിർണയം നടത്തി ലേലം ചെയ്ത് നൽകണം.
സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരം വിലനിർണയം നടത്തി വൃക്ഷങ്ങൾ ലേലം ചെയ്യാനുള്ള നടപടി പൂർത്തിയായി വരുന്നതിനിടെയാണ് സുമിത് അനധികൃതമായി വെട്ടിനശിപ്പിച്ചത് എന്നാണ് പരാതി. ഇതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിൽ എത്തിയ സുമിത് തന്നെയാണ് മരങ്ങൾ മുറിച്ചുമാറ്റിയ വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് നിയമവിരുദ്ധ പ്രവൃത്തിക്കെതിരെ ഹെഡ്മിസ്ട്രസ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.