രാജ്യസഭ സീറ്റ്: എൽ.ഡി.എഫ് തീരുമാനം നീതീകരിക്കാനാവില്ലെന്ന് എൽ.ജെ.ഡി

കോഴിക്കോട്: രാജ്യസഭയിൽ ഒഴിവുവന്ന സീറ്റിൽ എൽ.ജെ.ഡി വഹിച്ചിരുന്ന സീറ്റ് പാർട്ടിക്ക് നിഷേധിച്ച എൽ.ഡി.എഫ് തീരുമാനം നീതീകരിക്കാനാവില്ലെന്ന് സംസ്ഥാന ഭാരവാഹികളുടെയും ജില്ല പ്രസിഡന്‍റുമാരുടെയും യോഗം. യഥാസമയം ഉചിത തീരുമാനമെടുക്കാനും ധാരണയായി. എൽ.ഡി.എഫിൽ എൽ.ജെ.ഡി പ്രവേശിച്ചത് മുന്നണിയുടെ അടിത്തറ വികസിപ്പിക്കുന്നതിന് സഹായിച്ചുവെന്ന് ഇടതുപാർട്ടികൾ തന്നെ വിലയിരുത്തുന്നു. വിവാദ വിഷയങ്ങളിൽ പരസ്യപ്രസ്താവന നടത്തുന്ന ഒരു പാർട്ടിയെ പ്രീതിപ്പെടുത്തുന്നതിന് രാജ്യസഭ സീറ്റ് വിട്ടുകൊടുത്തത് തെറ്റായ കീഴ് വഴക്കമാണ്. കാബിനറ്റിലും പാർലമെന്റിലും പ്രാതിനിധ്യം നിഷേധിച്ച് കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ അംഗീകരിക്കില്ലെന്നും യോഗം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാർ എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി. മോഹനൻ എം.എൽ.എ, ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള, മുൻ എം.എൽ.എ എം.കെ. പ്രേംനാഥ്, പാർലമെന്‍ററി ബോർഡ് ചെയർമാൻ ചാരുപാറ രവി തുടങ്ങിയ സംസ്ഥാന ഭാരവാഹികളും ജില്ല പ്രസിഡന്‍റുമാരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.