നിയമനനടപടികൾ പൂർണമായും പി.എസ്.സിയുടെ അധികാരപരിധിയില്‍

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കുള്ള ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി പി.എസ്.സി നിയമന നടപടികള്‍ സ്വീകരിക്കുന്നത് കമീഷന്‍റെ റൂള്‍സ് ഓഫ് പ്രൊസീജ്യര്‍ പ്രകാരമാണെന്ന് വി.ഡി. സതീശന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക്വേണ്ടി മന്ത്രി എം.വി. ഗോവിന്ദൻ മറുപടി നൽകി. ഇതനുസരിച്ചാണ് ചുരുക്കപ്പട്ടികയിലും സാധ്യതാ പട്ടികയിലും റാങ്ക് ലിസ്റ്റിലും ഉള്‍പ്പെടുത്തേണ്ട ഉദ്യോഗാർഥികളുടെ എണ്ണം നിശ്ചയിക്കുന്നത്. ഇത് പൂര്‍ണമായും കമീഷന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് നടത്തിയ നിയമന ശിപാര്‍ശകളുടെ എണ്ണം അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തെ സാധ്യതാ നിയമനങ്ങളുടെ എണ്ണം കണക്കാക്കിയാണ് ഉള്‍പ്പെടുത്തേണ്ട ഉദ്യോഗാർഥികളുടെ എണ്ണം നിശ്ചയിക്കുന്നത്. ഇപ്രകാരം ഒരു വര്‍ഷത്തെ ആകെ എണ്ണം കണക്കാക്കി, പരീക്ഷാതീയതിവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളുടെ എണ്ണം കൂടി പരിശോധിച്ച് അതില്‍ ഏതാണോ കൂടുതല്‍ അതാണ് ഒരു വര്‍ഷത്തെ നിയമനങ്ങളുടെ എണ്ണമായി കണക്കാക്കുന്നത്. ഇപ്രകാരം റാങ്ക്‌ലിസ്റ്റിലെ ഉദ്യോഗാർഥികളുടെ എണ്ണം കണക്കാക്കുമ്പോള്‍ ജനറല്‍ റാങ്ക്‌ലിസ്റ്റുകള്‍ക്ക് പൊതുവെ മൂന്നുവര്‍ഷംവരെ കാലാവധി ഉണ്ടാകുമെന്നുകൂടി കണ്ടാണ് മുഖ്യപട്ടികയിലെ ഉദ്യോഗാർഥികളുടെ എണ്ണം നിശ്ചയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.