കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകന് പരാതി നൽകി. താൻ പീഡനത്തിനിരയായ സമയത്ത് അവിടെ ഡ്യൂട്ടിയിൽ നഴ്സുമാർ ആരും ഉണ്ടായിരുന്നില്ല. പിന്നീട് വാർഡിലേക്ക് മാറ്റിയിട്ടും ഒരു സുരക്ഷയും ഒരുക്കിയിരുന്നില്ല. രണ്ടു ദിവസത്തിനുശേഷം ഹെഡ് നഴ്സ് വന്നതിനു ശേഷമാണ് സുരക്ഷ ലഭിച്ചത്.
സുരക്ഷവീഴ്ചയിൽ അന്നത്തെ പ്രിൻസിപ്പൽ, സൂപ്രണ്ട്, സർജറി എച്ച്.ഒ.ഡി, ചീഫ് നഴ്സിങ് ഓഫിസർ എന്നിവർ ഉത്തരവാദികളാണെന്നിരിക്കെ ഇവർക്കെതിരെ നടപടി സ്വീകരിച്ച് തനിക്ക് നീതി ഉറപ്പാക്കണം. താൻ പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി പൊലീസിന് മൊഴി കൊടുത്ത ഡോ. പ്രീതക്കെതിരെ നടപടിയെടുക്കണമെന്ന പരാതിയിലും നീതി ലഭിച്ചിട്ടില്ല. വിവിധ അന്വേഷണ സമിതികൾക്കു മുമ്പാകെ ഹാജരായിട്ടും അതിന്റെ റിപ്പോർട്ടുകൾ ഒന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അതിജീവിത പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.