ഡോ.
പി. സുഗതൻ
കോഴിക്കോട്: ആറു പതിറ്റാണ്ടോളം കോഴിക്കോട് നഗരത്തെ സേവിച്ച പ്രമുഖ ചർമരോഗ വിദഗ്ധനാണ് കഴിഞ്ഞ ദിവസം തൃശൂരിൽ നിര്യാതനായ ഡോ. പി. സുഗതൻ (88). മകളുടെ വീട്ടിലായിരുന്നു അദ്ദേഹം കുറെ നാളായി കഴിഞ്ഞത്.
ചർമരോഗങ്ങൾ കണ്ടാൽ സുഗതൻ ഡോക്ടറുടെയടുത്ത് പോകുന്ന കാലമുണ്ടായിരുന്നു കോഴിക്കോട്ട്. ആറു പതിറ്റാണ്ടു മുമ്പ് മെഡിക്കൽ കോളജ് ഡെർമറ്റോളജി വിഭാഗത്തിൽ ഡോക്ടറായി വന്നതോടെയാണ് കോഴിക്കോടിന്റെ പ്രിയ വൈദ്യനായത്.
ഇംഗ്ലണ്ടിൽ ഉന്നത പഠനത്തിന് പോയി വീണ്ടും കോഴിക്കോട്ട് തിരിച്ചെത്തിയതോടെ കൂടുതൽ പേരെടുത്തു. മെഡിക്കൽ കോളജ് ത്വക് രോഗ വിഭാഗം ആധുനികവത്കരിക്കുന്നതിനും അക്കാദമിക തലത്തിൽ ഉയർത്തുന്നതിനും പ്രവർത്തിച്ചു. സർക്കാർ ഫണ്ട് കോഴിക്കോടിന് നേടിയെടുക്കാനും മതിയായ രീതിയിൽ ഉപയോഗിക്കാനും നന്നായി പണിപ്പെട്ടു.
മികച്ച ഡോക്ടറെന്നതിനൊപ്പം നല്ല അധ്യാപകൻ കൂടിയായ അദ്ദേഹത്തിന് കേരളത്തിനകത്തും പുറത്തും നിരവധി ശിഷ്യരുണ്ട്. മേഖലയിലെ ചെറു മാറ്റംപോലും കണ്ടെത്തി ശിഷ്യരിലെത്തിക്കുമായിരുന്നുവെന്ന് ഡോക്ടർമാർ ഓർക്കുന്നു. നഗരത്തിന്റെ സൗന്ദര്യ സംരക്ഷകനെന്നായിരുന്നു അറിയപ്പെട്ടത്. മെഡിക്കൽ കോളജിൽനിന്ന് വിരമിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രാക്ടിസ് ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.