പൂനൂർ പുഴയിൽ കാണാതായ സ്ത്രീയുടെ മൃതദേഹം പുറത്തെത്തിച്ചപ്പോൾ

പത്ത് ദിവസം മുമ്പ് പുഴയിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കുന്ദമംഗലം (കോഴിക്കോട്): പന്തീർപാടം പണ്ടാരപറമ്പ് ഭാഗത്ത് പൂനൂർ പുഴയിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പുഴയുടെ തീരത്തുള്ള കുന്നിൽ താമസക്കാരിയായ മുറിയനാൽ കരുവാരപ്പറ്റ റുഖിയ്യയുടെ (53) മൃതദേഹമാണ് കാരന്തൂർ ഭാഗത്തുള്ള തൈക്കണ്ടി കടവിൽനിന്ന് ചൊവ്വാഴ്ച രാവിലെ ഐ.ആർ.ഡബ്ല്യു വളണ്ടിയർമാർ കണ്ടെടുത്തത്. കഴിഞ്ഞ 19ന് രാവിലെയാണ് ഇവരെ കാണാതായത്.

കുന്ദമംഗലം പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിലും പരിസരങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് നായ മണംപിടിച്ച് പുഴയുടെ തീരത്ത് എത്തിയതോടെ പുഴയിൽ ചാടിയതാണോയെന്ന സംശയം ബലപ്പെട്ടിരുന്നു.

ഇതേതുടർന്ന് കുന്ദമംഗലം എസ്.ഐമാരായ അഷ്റഫ്, വിൻസൻറ് എന്നിവർ വെള്ളിമാട്കുന്ന് ഫയർ ആൻഡ് റെസ്ക്യു വിഭാഗവുമായി ബന്ധപ്പെടുകയും ഫയർഫോഴ്സ് സ്കൂബ ടീം സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. ആധുനിക സജ്ജീകരണങ്ങളോടെ സ്കൂബ ടീം പുഴയിൽ രണ്ട് കിലോമീറ്റർ ഭാഗം അരിച്ച് പെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ചൊവ്വാഴ്ച രാവിലെ പുഴയിൽ തിരച്ചിൽ നടത്തിയ ബഷീർ ഷർഖിയുടെയും സ്വാലിഹ്‌ നന്മണ്ട, ഷബീർ ചെറുവണ്ണൂർ, പി.പി. നിസാർ, നാസർ നരിക്കുനി എന്നിവരുടെയും നേതൃത്വത്തിലെത്തിയ 30 അംഗ ഐ.ആർ.ഡബ്ല്യു വളണ്ടിയർമാരാണ് മൃതദേഹം പുഴയിൽനിന്ന് കണ്ടെടുത്തത്.

Tags:    
News Summary - The body of a woman who went missing ten days ago was found in the Poonur river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.