കോഴിക്കോട്: വലതു തിരിഞ്ഞ് ഇടത്തുമാറി കളംനിറഞ്ഞ വിമതരെക്കൊണ്ട് പൊറുതി മുട്ടി മുന്നണികൾ. പത്രിക പിൻവലിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുേമ്പാഴും ഒൗദ്യോഗിക സ്ഥാനാർഥികളും നേതാക്കളും അഭ്യർഥനയും അപേക്ഷയുമായി വിമതരുടെ പിന്നാലെ നടക്കുകയാണ്. ഭീഷണിയും സമ്മർദ തന്ത്രവും അനുബന്ധമായി നടക്കുന്നുണ്ട്.
പാർട്ടി പദവികൾ വാഗ്ദാനം ചെയ്തതോടെ ചിലരെല്ലാം മെരുങ്ങി. അതിനിടെ വിമതരായി രംഗത്തുവന്ന ചിലരെ എതിർപക്ഷം പിന്തുണച്ച് സ്വതന്ത്ര സ്ഥാനാർഥികളായിട്ടുണ്ട്. സ്വന്തം സ്ഥാനാർഥികളെ പിൻവലിച്ചാണ് ഇവർക്ക് പിന്തുണ നൽകിയത്. യു.ഡി.എഫിലാണ് വിമതശല്യം ഏറെയെങ്കിലും ഇത്തവണ മുസ്ലിം ലീഗുകാരാണ് കൂടുതൽ രംഗത്തുള്ളത്. തിങ്കളാഴ്ച വൈകീേട്ടാടെ വിമതർ പിന്തിരിഞ്ഞ് മുന്നണികൾക്ക് ഒറ്റ സ്ഥാനാർഥി മാത്രമാവുമെന്നും മത്സര രംഗത്ത് തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമാണ് പാർട്ടിയുടെ ജില്ല നേതാക്കൾ പറയുന്നത്.
അതേസമയം, ചിലരെല്ലാം സമവായത്തിലൂടെ പത്രിക പിൻവലിക്കാൻ തയാറായിട്ടുണ്ട്. കോർപറേഷനിൽ യു.ഡി.എഫിന് അഞ്ചും എൽ.ഡി.എഫിന് രണ്ടും സ്ഥലത്താണ് വിമത ഭീഷണി. യു.ഡി.എഫിൽ മേയർ സ്ഥാനാർഥി ചേവായൂരിലെ ഡോ. പി.എൻ. അജിതക്കെതിരെ മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പുഷ്പയാണ് രംഗത്തുള്ളത്. വലിയങ്ങാടിയിൽ കോൺഗ്രസിലെ എസ്.കെ. അബൂബക്കറിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് എൻ. ലബീബും പാളയത്ത് സക്കരിയ്യ പി. ഹുസൈനെതിരെ കോൺഗ്രസ് ചാലപ്പുറം മണ്ഡലം സെക്രട്ടറി എ.ടി. മുഹമ്മദ് റഫീഖും പുഞ്ചപ്പാടത്ത് രാജീവൻ തിരുവച്ചിറക്കെതിരെ കോൺഗ്രസ് നടുവട്ടം മണ്ഡലം പ്രസിഡൻറ് എ.എൻ. അനിൽകുമാറും നല്ലളം വാർഡിൽ യു.ഡി.എഫിലെ ലീഗ് സ്ഥാനാർഥി പി.പി. ഷറീന റിഷാദിനെതിരെ ലീഗിലെ ടി. മൈമൂനയും പത്രിക നൽകി. എന്നാൽ, മൈമൂനയെ എൽ.ഡി.എഫിലെ െഎ.എൻ.എൽ സ്ഥാനാർഥിയാക്കിമാറ്റി. എൽ.ഡി.എഫിന് കുണ്ടൂപറമ്പിൽ സി.പി.എം സ്ഥാനാർഥി റീജക്കെതിരെ പാർട്ടി ബ്രാഞ്ച് അംഗം അനുഷ തുളസീധരനും ആഴ്ചവട്ടത്ത് എൽ.െജ.ഡിയിലെ എൻ.സി. മോയിൻ കുട്ടിക്കെതിരെ സിറ്റിങ് കൗൺസിലർ സി.പി.എമ്മിലെ പി.പി. ഷഹീദയുമാണ് പത്രിക നൽകിയത്.
കുന്ദമംഗലം ബ്ലോക്കിലെ കുന്ദമംഗലം ഡിവിഷനിൽ യു.ഡി.എഫിലെ അരിയിൽ അലവിക്കെതിരെ വിമതനായി പത്രിക നൽകിയ യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗം യൂസുഫ് പടനിലം, പൈങ്ങോട്ടുപുറം ഡിവിഷൽ യു.ഡി.എഫിലെ ബാബു നെല്ലൂളിക്കെതിരെ പത്രിക നൽകിയ ലീഗ് പഞ്ചയത്ത് സെക്രട്ടറി മൊയ്തീൻകോയ കണിയറക്കൽ, കുന്ദമംഗലം പഞ്ചായത്തിലെ കുന്ദമംഗലം ഇൗസ്റ്റിൽ യു.ഡി.എഫിൽ ലീഗിലെ കെ.െക.സി. നൗഷാദിനെതിരെ വിമതനായി പത്രിക നൽകിയ യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി റിഷാദ് കുന്ദമംഗലം എന്നിവർക്ക് എൽ.ഡി.എഫ് സ്വന്തം സ്ഥാനാർഥികളെ പിൻവലിച്ച് പിന്തുണ നൽകി. മുറിയനാൽ വാർഡിൽ യു.ഡി.എഫിൽ ഒ. ഹുസൈനെതിരെ പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡൻറ് പി.പി. ഇസ്മയിൽ രംഗത്തുണ്ട്.
യു.ഡി.എഫിെൻറ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർഥി ബാലുശ്ശേരി ഡിവിഷനിലെ ഡോ. എം. ഹരിപ്രിയക്കെതിരെ ഉണ്ണികുളം പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.പി. ഷൈനിയും ബാലുശ്ശേരി ബ്ലോക്കിെൻറ ബാലുശ്ശേരി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി എ.എം. സുനിൽ കുമാറിനെതിരെ ദലിത് കോൺഗ്രസ് ജില്ല സെക്രട്ടറി സി.കെ. രാജീവനും എകരൂൽ ഡിവിഷനിലെ പി.കെ. പ്രേമക്കെതിരെ കോൺഗ്രസിലെ തന്നെ കെ. സഫിയയും പത്രിക നൽകി. ബാലുശ്ശേരി പഞ്ചായത്തിലെ ബാലുശ്ശേരി നോർത്ത് വാർഡിൽ എൻ.ഡി.എയിലെ ബി.ജെ.പി സ്ഥാനാർഥി രാജൻ കച്ചേരിക്കുന്നിനെതിരെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ രൺവീർ സിങ്ങും ഉണ്ണികുളം പഞ്ചായത്ത് ഇയ്യാട് വാർഡിൽ കോൺഗ്രസിലെ ശ്രീജ ചേലത്തൂരിനെതിരെ സുനിത താന്നിയുള്ള പറമ്പിലും രംഗത്തുണ്ട്.
ചെക്യാട് പഞ്ചായത്തിൽ യു.ഡി.എഫിന് 15 വിമതരാണുള്ളത്. ജാതിയേരി വാർഡിൽ ലീഗിലെ അഹമ്മദ് കുറുവയിലിനെതിരെ ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.കെ. ഖാലിദാണ് രംഗത്തുള്ളത്്. നാദാപുരത്ത് ലീഗ് മണ്ഡലം സെക്രട്ടറി മണ്ടോടി ബഷീറും പി.കെ. ഹമീദും വാണിമേലിൽ ചേലക്കാടൻ കുഞ്ഞമ്മദും പടിക്കലക്കണ്ടി അമ്മദുമാണ് വിമതർ. കൊടുവള്ളി നഗരസഭയിൽ കരീറ്റിപ്പറമ്പ്, കരുവൻപൊയിൽ ഡിവിഷനുകളിൽ യു.ഡി.എഫ് വിമതരുണ്ട്. മുക്കം നഗരസഭയിൽ പൂളപ്പൊയിൽ, എരട്ടക്കുളങ്ങര, കല്ലുരുട്ടി നോർത്ത്, കല്ലുരുട്ടി സൗത്ത്, മുത്തേരി എന്നിവിടങ്ങളിൽ യു.ഡി.എഫിനും തോട്ടത്തിൻ കടവിൽ എൽ.ഡി.എഫിനും വിമതരുണ്ട്.
കൂടരഞ്ഞി പഞ്ചായത്തിൽ ആറ്, ഏഴ്, ഒമ്പത്, പത്ത്, 11, 13 വാർഡുകളിൽ യു.ഡി.എഫിനും ഏഴാം വാർഡിൽ എൽ.ഡി.എഫിനും വിമതൻ പത്രിക നൽകിയിട്ടുണ്ട്. തിരുവമ്പാടിയിൽ രണ്ട്, മൂന്ന്, അഞ്ച്, ഏഴ് വാർഡുകളിലാണ് യു.ഡി.എഫ് വിമതരുള്ളത്. കേരള കോൺഗ്രസ് -ജോസഫ് വിഭാഗം പത്രിക നൽകിയതിനെ തുടർന്നാണിത്. ആനക്കാംപൊയിൽ ബ്ലോക്ക് ഡിവിഷനിലും യു.ഡി.എഫ് വിമതൻ രംഗത്തുണ്ട്. പെരുമണ്ണ പഞ്ചായത്ത് അഞ്ചാംവാർഡിൽ കോൺഗ്രസിന് വിമതൻ രംഗത്തുണ്ട്.
അഴിയൂര്‍ പഞ്ചായത്തില്‍ ഇരുമുന്നണിയിലും വിമത ശല്യമുണ്ട്. 12ാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ ശ്രീജ പുതുക്കുടിയാണ് ജെ.ഡി.എസ് സ്ഥാനാർഥി. ഇവിടെ നാല് തവണയായി ജയിച്ചുവരുന്ന കെ. ലീലയും പത്രിക നല്കി. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പളളി രാമചന്ദ്രെൻറ ജന്മനാടായ കല്ലാമല ബ്ലോക്ക് ഡിവിഷനില്‍ യു.ഡി.എഫ് നേതൃത്വം നല്കുന്ന ജനകീയ മുന്നണി സ്ഥാനാർഥി സി. സുഗതന് വിമതൻ കോണ്‍ഗ്രസിെൻറ ജയകുമാര്‍ പത്രിക നൽകിയിട്ടുണ്ട്.
പാര്‍ട്ടി തീരുമാനത്തിെൻറ ഭാഗമായാണ് പത്രികയെന്നാണ് ജയകുമാര്‍ പറയുന്നത്. ചോമ്പാല ബ്ലോക്ക് ഡിവിഷനില്‍ ജനകീയ മുന്നണി സ്ഥാനാർഥിയായ വടകര ബ്ലോക്ക് മുന്‍ പ്രസിഡൻറ് കോട്ടയില്‍ രാധാകൃഷ്ണനെതിരെ ലീഗ് പ്രവര്ത്തകൻ ചെറിയ കോയതങ്ങളും രംഗത്തുണ്ട്. അഴിയൂര്‍ ഏഴാം വാര്‍ഡിൽ പി.പി. റഹിമാണ് ജനകീയ മുന്നണിയിലെ ലീഗ് സ്ഥാനാർഥി. ഇവിടെ ലീഗ് പ്രവര്ത്തകൻ എ.കെ.പി. ഫൈസൽ പത്രിക നല്‍കിയിട്ടുണ്ട്.
ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലും എൽ.ഡി.എഫിനും യു.ഡി.എഫിനും വിമതരുണ്ട്. കടലുണ്ടി ഉൾപ്പെടെ നിരവധി പഞ്ചായത്തിലും വിമതർ കളത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.