പയ്യോളി: മേപ്പയൂർ സലഫി കോളജ് കാമ്പസിൽ ബസുകൾ കത്തിച്ച സംഭവത്തിൽ ഏഴ് വർഷമായിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡിലയച്ചെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ശേഷം കേസന്വേഷണം പൂർത്തിയാക്കാനോ കുറ്റപത്രം സമർപ്പിക്കാനോ പൊലീസിന് സാധിച്ചിട്ടില്ല.
2014 ഫെബ്രുവരി രണ്ടിന് രാത്രി 11.30ഓടെ പയ്യോളി -പേരാമ്പ്ര റോഡിലെ മേപ്പയൂർ സലഫി കാമ്പസിൽ നിർത്തിയിട്ടിരുന്ന സ്ഥാപനത്തിെൻറ മൂന്ന് സ്കൂൾ ബസുകളും ഒരു ജീപ്പുമാണ് ആക്രമികൾ അഗ്നിക്കിരയാക്കിയത്. അന്ന് രാത്രി 11.50ന് കാമ്പസിന് സമീപത്ത് കൂടെ പോയ ജീപ് ഡ്രൈവർ വിവരം പൊലീസിനെയും അഗ്നിശമന സേനയെയും അറിയിച്ച് അവർ എത്തുമ്പോഴേക്കും നാല് വാഹനങ്ങളും കത്തിച്ചാമ്പലായിരുന്നു.
സംഭവം ഞായറാഴ്ച ആയതിലും സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അവധിയിലായതും ഏറെ ദുരൂഹത വർധിപ്പിച്ചിരുന്നു. 36 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
സംഭവത്തിൽ സലഫി മാനേജ്മെൻറിന് കീഴിൽ പ്രവർത്തിക്കുന്ന കുലുപ്പയിലെ എ.വി. അബ്ദുറഹ്മാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിരുദ വിദ്യാർഥികളും എം.എസ്.എഫ് സജീവ പ്രവർത്തകരും ഭാരവാഹികളുമായ രണ്ടുപേരെ പ്രതിചേർത്ത് ജയിലിലടച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു.
അറസ്റ്റിനെതിരെ എം.എസ്.എഫ്, യൂത്ത് ലീഗ് സംഘടനകളുടെ മണ്ഡലം, ജില്ല നേതൃത്വങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതോടെ വിഷയം കൂടുതൽ വിവാദമായി.
യഥാർഥ പ്രതികളെ തിരിച്ചറിയുക, നിരപരാധികളെ കേസിൽ കുടുക്കുന്ന സലഫി- ലീഗ്-പൊലീസ് ഗൂഢാലോചന ജനം തിരിച്ചറിയുക എന്നീ ആരോപണങ്ങളുന്നയിച്ച് 'സേവ് ലീഗ് ഫോറ'വും ഇതോെടാപ്പം രംഗത്തുവന്നിരുന്നു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. എന്നാൽ, കാലാവധി തികച്ചിട്ടും അന്വേഷണം പൂർത്തിയാക്കാൻ കഴിയാതെ ക്രൈംബ്രാഞ്ച് ഇരുട്ടിൽതപ്പുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.