തിരൂർ: അപകടം തുടർക്കഥയായ തിരൂർ-താനൂർ പാതയിൽ വീണ്ടും അപകടം. ഞായറാഴ്ച പൂക്കയിൽ പെരുവഴിയമ്പലത്ത് ജീപ്പും കാറും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ജീപ്പ് ഡ്രൈവർ വിജയനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ എഴിനാണ് അപകടം. കൊയിലാണ്ടിയിൽനിന്ന് തൃപ്രങ്ങോട് ക്ഷേത്രദർശനത്തിന് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പും തിരൂരിൽനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
ജീപ്പിലുണ്ടായിരുന്ന കൊയിലാണ്ടി സ്വദേശികളായ ഡ്രൈവർ വിജയൻ, ബിൻസി, രജീവ്, ശ്രീജ, ഷീബ എന്നിവർക്കും കാർ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇരുവാഹനത്തിന്റെയും മുൻഭാഗം പൂർണമായും തകർന്നു.
തിരൂർ-താനൂർ പാതയിൽ ഒരാഴ്ചക്കിടെ പത്തോളം അപകടമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.