മലപ്പുറം: ജില്ലയിൽ കോവിഡ് കേസുകളിൽ നേരിയ വർധന കണ്ടെത്തിയതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. കോവിഡ് കേസുകൾ എല്ലാദിവസവും ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുന്നുണ്ടെങ്കിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാൽ സ്വയം പ്രതിരോധമാണ് പ്രധാനം. ആശുപത്രികളിൽ എത്തുന്നവരും രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗർഭിണികളും മാസ്ക് ധരിക്കണം.
രോഗലക്ഷണങ്ങൾ കണ്ടാൽ കോവിഡ് പരിശോധന നടത്തണമെന്നും കൃത്യമായ ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു. 2023 ജനുവരി മുതൽ ജില്ലയിൽ 10 കോവിഡ് മരണങ്ങളിൽ ഭൂരിഭാഗംപേരും ഇതര രോഗങ്ങൾ ഉള്ളവരായിരുന്നു. അതിനാൽ പ്രമേഹം, രക്തസമർദം എന്നിവയുള്ളവർ, അർബുദ-വൃക്ക രോഗികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. ജില്ലയിലെ നിലവിലുള്ള 411 കോവിഡ് ബാധിതരിൽ 36 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൂന്നുപേർ ഐ.സി.യുവിലാണ്. 19.09 ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.