റെയിൽവേ ഗേറ്റുകളിൽ പ്രവൃത്തി പൂർത്തിയായി; സ്ഥാപിച്ചത് റബറൈസ്ഡ് ലെവൽ ക്രോസിങ് പാഡുകൾ

മേലാറ്റൂർ: രണ്ട് ദിവസങ്ങളിലായി നടന്ന മേലാറ്റൂർ, പട്ടിക്കാട് റെയിൽവേ ഗേറ്റുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വാഹനങ്ങൾക്ക് തുറന്നുകൊടുത്തു. ബുധനാഴ്ച പട്ടിക്കാടും വ്യാഴാഴ്ച മേലാറ്റൂരിലുമാണ് ഗേറ്റുകളടച്ച് പ്രവൃത്തി നടന്നത്. മേലാറ്റൂരിൽ രാവിലെ 8.15ന് അടച്ച ഗേറ്റ് രാത്രി ഏഴോടെയാണ് തുറന്നത്. വാഹനഗതാഗതം നിരോധിച്ചതായി റെയിൽവേ അറിയിപ്പുണ്ടായിരുന്നെങ്കിലും ഗേറ്റ് അടച്ചതറിയാതെയെത്തിയ ദീർഘദൂര യാത്രക്കാരും മറ്റും കുടുങ്ങി. മറ്റു പാതകളെ ആശ്രയിച്ചെങ്കിലും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്താനായില്ല. റോഡും റെയിൽപാളവും സംഗമിക്കുന്ന ഭാഗത്തെ ഇന്റർലോക്ക് കട്ടകൾ നീക്കി പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടന്നത്. പതിവിന് വിപരീതമായി കട്ടകൾക്ക് പകരം റബറൈസ്ഡ് റെയിൽവേ ക്രോസിങ് പാഡുകളാണ് സ്ഥാപിച്ചത്. പാലക്കാട് ഡിവിഷന് കീഴിൽ ആദ്യമായി നിലമ്പൂർ-ഷൊർണൂർ പാതയിലാണ് ഈ സംവിധാനം നിലവിൽവരുന്നത്. ചെവിക്കൽപടി, വല്ലപ്പുഴ, പട്ടിക്കാട്, മേലാറ്റൂർ ഗേറ്റുകളിലാണ് ഇത് സ്ഥാപിച്ചത്. റബറൈസ് പാഡുകൾ സ്ഥാപിച്ചതോടെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാം.

Tags:    
News Summary - Work completed at railway gates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.