ചങ്ങരംകുളം: 'ഓപറേഷൻ തല്ലുമാല'യുടെ ഭാഗമായി ചങ്ങരംകുളം പൊലീസ് നടത്തിയ പരിശോധനയിൽ കുടുങ്ങിയത് നൂറിലധികം ബൈക്കുകൾ. കാമ്പസുകളും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ടൗണുകൾ കേന്ദ്രീകരിച്ച് ബൈക്കുകളിൽ എത്തുന്ന വിദ്യാർഥികൾ 'തല്ലുമാല' സ്റ്റൈലിൽ കൂട്ടത്തല്ല് നടത്തുന്നത് പൊലീസിനും നാട്ടുകാർക്കും തലവേദനയായിട്ടുണ്ട്.
ഇതിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ പൊലീസിന്റെ മിന്നൽ പരിശോധന. ലഹരി ഉപയോഗവും വിൽപനയും തടയുക, വാഹന നിയമലംഘനങ്ങൾ പിടികൂടുക എന്നതും ലക്ഷ്യമാണ്. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, ലൈസൻസ് ഇല്ലാത്തത്, അമിത വേഗത, ഹെൽമറ്റ് ധരിക്കാത്തവർ, മറ്റു ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ തുടങ്ങിയവയാണ് പിടികൂടി പിഴ ചുമത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.