കോട്ടക്കൽ: പത്ത് രൂപക്ക് മൂന്ന് പാക്കറ്റ് പൊട്ടറ്റോ ചിപ്സ്. വിവരമറിഞ്ഞതോടെ കുട്ടികൾക്കൊപ്പം മുതിർന്നവരും വെച്ചുപിടിച്ചു. സംഭവമറിയാൻ ആരോഗ്യവകുപ്പുമെത്തി. ഇതോടെ സംഗതി സീരിയസായി. വിൽക്കുന്ന ചിപ്സ് പാക്കറ്റുകളെല്ലാം തീയതി കഴിഞ്ഞത്. എല്ലാം പിടിച്ചെടുത്തു.
വേങ്ങര ഉപജില്ല ശാസ്ത്രോത്സവം നടക്കുന്ന സ്കൂളിന് സമീപമായിരുന്നു സംഭവം. അധ്യാപകരുടെ പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ അബ്ദുൾ റഷീദ്, ലൈജു ഇഗ്നേഷ്യസ്, അനീഷ് കണ്ണമംഗലം, അബ്ദുൾ റഷീദ്, പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുമാർ കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയതോടെ ഭക്ഷ്യസുരക്ഷ ജില്ല ഉദ്യോഗസ്ഥരെയും അറിയിച്ചു. തിരൂരങ്ങാടിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അബ്ദുൾ റഷീദെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഭക്ഷ്യസുരക്ഷ ജില്ല കേന്ദ്രത്തിലെത്തി പിഴയുമടക്കാൻ നിർദേശം നൽകി. ഹാനികരമായ ഭക്ഷ്യവസ്തുക്കൾ വിറ്റ മറ്റ് സ്ഥാപനങ്ങളും പൂട്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.