ലൈഫ് ഭവനപദ്ധതികളിൽ ഭൂമിയും വീടും നൽകാത്തതിൽ പ്രതിഷേധിച്ച് മുതലമട

പഞ്ചായത്തിന് മുന്നിൽ നടക്കുന്ന കുടിൽകെട്ടി സമരം

ലൈഫ് ഭവനപദ്ധതി: കുടിൽ കെട്ടി സമരക്കാരെ ചർച്ചക്ക് വിളിച്ച് എ.ഡി.എം

മുതലമട: പഞ്ചായത്തിനു മുന്നിൽ കുടിൽകെട്ടി സമരം 80 ദിവസം പിന്നിടുന്നതിനിടെ സമരക്കാരെ രണ്ടാം തവണയും ചർച്ചക്ക് വിളിച്ച് എ.ഡി.എം. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനാണ് ചർച്ച. ലൈഫ് ഭവനപദ്ധതികളിൽ ഭൂമിയും വീടു നൽകാത്തതിൽ പ്രതിഷേധിച്ചാണ് 40 കുടുംബങ്ങൾ മുതലമട പഞ്ചായത്തിനു മുന്നിൽ സമരം തുടരുന്നത്. 2010 മുതൽ ഭവന പദ്ധതിയിൽ അപേക്ഷ നൽകിയവരെ അവഗണിച്ച് 2018, 19, 20 വർഷത്തിൽ അപേക്ഷ നൽകിയവർക്ക് വീടും ഭൂമിയും നൽകിയത് അനീതിയാണെന്ന് സമരക്കാർ പറഞ്ഞു. ചർച്ചക്ക് എം.പി, എം.എൽ.എ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, പട്ടികജാതി-വർഗ വകുപ്പ് ഓഫിസർമാർ എന്നിവരെയും എ.ഡി.എം ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Life housing scheme does not allow the deserving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.